You are Here : Home / USA News

നാല്‍പത്തിമൂന്ന്‌ വര്‍ഷം മുമ്പ്‌ കാണാതായ രണ്ടു യുവതികളുടെ മൃതദേഹം കുളത്തില്‍ മുങ്ങികിടന്നിരുന്ന കാറില്‍ നിന്നും കണ്ടെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 18, 2014 09:09 hrs UTC




സൗത്ത്‌ഡെക്കോട്ട്‌ : 1971 ല്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത്‌ വീട്ടിലേക്ക്‌ പുറപ്പെട്ടതായിരുന്ന 17 വയസ്സുള്ള ഷെറിന്‍ മില്ലറും, പമേല ജാക്ക്‌സണും. രാത്രിയില്‍ വീട്ടില്‍ എത്താതിരുന്ന യുവതികളെ കുറിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമായി നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതികളെ ആരോ അപായപ്പെടുത്തിയിരിക്കാം എന്ന നിഗമനത്തില്‍ പോലീസ്‌ പലരേയു ചോദ്യം ചെയ്‌തു. 2007 ല്‍ ഈ കുറ്റം ഒരാളില്‍ ചുമത്തി അറസ്റ്റു ചെയ്‌തുവെങ്കിലും കേസ്‌ കോടതിയില്‍ എത്തിയില്ല.

കഴിഞ്ഞ ഫോളില്‍ വഴിയരികെയുള്ള ക്രീക്കില്‍ ഒരു കാര്‍ കണ്ടെത്തി. ക്രീക്കില്‍ നിറയെ വെള്ളം ഉണ്ടായിരുന്നതിനാലാണ്‌ നാല്‌പത്തിമൂന്ന്‌ വര്‍ഷം കാര്‍ ആരുടേയും ശ്രദ്ധയില്‍പെടാതിരുന്നത്‌. കാറില്‍ പരിശോധന നടത്തിയ പോലീസ്‌ യുവതികളുടെ സ്വകാര്യവസ്‌തുക്കളും, െ്രെഡവിങ്ങ്‌ ലൈസന്‍സും കണ്ടെടുത്തു. തുടര്‍ന്ന്‌ വിശദ അന്വേഷണങ്ങള്‍ക്കും ഫോറന്‍സിക്ക്‌ പരിശോധനകള്‍ക്കും ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ കാണാതായ യുവതികളുടേതാണെന്ന്‌ അധികൃതര്‍ സ്ഥീകരിച്ചു.
വീട്ടിലേക്കുള്ള യാത്രയില്‍ വഴിമദ്ധ്യേ കാറിന്റെ ഒരു ടയര്‍ പൊട്ടി നിയന്ത്രണം വിട്ട്‌ ക്രീക്കില്‍ പതിക്കുകയായിരുന്നുവത്രെ! കുളത്തില്‍ നിന്നും കണ്ടെടുത്ത കാറിന്റെ മൂന്ന്‌ ചക്രങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല.

നാല്‌പത്തിമൂന്നു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കും, ആശങ്കകള്‍ക്കും ഒടുവില്‍ സ്‌റ്റേറ്റ്‌ അറ്റോര്‍ണി ജനറല്‍ ഏപ്രില്‍ 15 ചൊവ്വാഴ്‌ചയാണ്‌ ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്‌.

മക്കളെ നഷ്ടപ്പെട്ട ദുഃഖം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങളും മൃതദേഹാവശിഷ്ടങ്ങള്‍ മതാചാരപ്രകാരം മറവുചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.