ഒക്കലഹോമ∙ സുഹൃത്തിന്റെ ഭവനത്തിൽ അതിക്രമിച്ചു കയറി മോഷണ ശ്രമത്തിനിടയിൽ സുഹൃത്തിനെയും മാതാവിനേയും വെടിവയ്ക്കുകയും മാതാവ് കൊല്ലപ്പെടുകയും ചെയ്ത കേസ്സിൽ സഹപാഠിക്കുജീവപര്യന്തം ശിക്ഷ. ബ്ലെയ്സ് ടി ഗുവിനെ (14) എന്ന വിദ്യാർഥി തന്റെ സഹാപാഠിയായ ക്രിസ്റ്റിൻ തോമസിന്റെ വീട്ടിലാണ് അതിക്രമിച്ചു കയറിയത്. ക്രിസ്റ്റീന്റെ അമ്മ ടാമി തോമസ് കൊല്ലപ്പെടുകയും ക്രിസ്റ്റിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
2017 ജൂൺ 20നായിരുന്നു സംഭവം. വെടിവയ്പിനുശേഷം ബ്ലെയ്സ് തന്റെ സുഹൃത്തിനയച്ച ടെക്സ്റ്റ് സന്ദേശത്തിൽ ക്രിസ്റ്റിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണു പറയുന്നത്. എന്നാൽ ക്രിസ്റ്റി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. നവംബർ 29 വ്യാഴാഴ്ചയാണു കോടതി വിധി പ്രഖ്യാപിച്ചത്. പ്രായത്തിന്റെ അറിവില്ലായ്മയാണ് പ്രതിയെ വെടിവയ്ക്കാൻ പ്രേരിപ്പിച്ചതെന്നും, ശിക്ഷ ഇളവ് നൽകണമെന്നും പ്രതിഭാഗം അറ്റോർണി വാദിച്ചുവെങ്കിലും ഏറ്റവും ഉയർന്ന ശിക്ഷ നൽകുന്നുവെന്നാണ് കോടതി പറഞ്ഞത്.
കോടതി വിധിക്കുശേഷം യാതൊരു ഭാവഭേദവും പ്രകടപ്പിക്കാതിരുന്ന ബ്ലേയ്സിനെ ജുവനൈൽ അഫയേഴ്സ് ഓഫിസിലാണ് തല്ക്കാലം താമസിപ്പിച്ചിരിക്കുന്നത്.
Comments