You are Here : Home / USA News

കെ.പി. ജോര്‍ജിനും ജൂലി മാത്യുവിനും ഉജ്ജ്വല വിജയം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 07, 2018 10:37 hrs UTC

ഹൂസ്റ്റണ്‍: അത്യന്തം ആവേശം നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ പ്രവാസി മലയാളികള്‍ക്ക് അത്യുജ്വല വിജയം. തീ പാറുന്ന പോരാട്ടം നടത്തി മലയാളികളുടെ അഭിമാനമായി മാറിയ കെ.പി. ജോര്‍ജ് ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തിന്റെയും പ്രത്യേകിച്ചു ആയിരക്കണക്കിന് മലയാളീ വോട്ടര്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫോര്‍ട്ട്ബന്റില്‍ ഇക്കുറി കൗണ്ടിയിലെ ഏറ്റവും ഉന്നതമായ പദവിയായ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് (കൗണ്ടി ചീഫ് എക്‌സിക്യൂട്ടീവ്) മത്സരിച്ചത് മലയാളിയും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്‌കാരിക വിദ്യാഭാസ രംഗത്തെ നിറസാന്നിധ്യവുമായ കെ.പി.ജോര്‍ജ് ആണ്. ഏഷ്യന്‍ കമ്യൂണിറ്റിക്കു കൗണ്ടിയില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ തന്റെ വിജയത്തിനു കഴിയുമെന്നു ജോര്‍ജ് പറഞ്ഞു. പോള്‍ ചെയ്ത 248,503 വോട്ടുകളില്‍ 52.78% ശതമാനം വോട്ടുകള്‍ (131,169) നേടിയാണ് ജോര്‍ജ് വിജയിച്ചത്. എതിരാളി റോബര്‍ട്ട് ഹിബര്‍ട്ടിനു47.22 ശതമാനം. (117,334) ഈ പദവിയില്‍ ദീര്‍ഘനാളായി തുടരുന്ന റോബര്‍ട്ട് ഹെബര്‍ട്ടിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജ് ആയി മത്സരിച്ച ജൂലി മാത്യുവും ശക്തമായ പോരാട്ടത്തില്‍ വിജയം കണ്ടു. കഴിഞ്ഞ 15 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളീ വോട്ടര്‍മാരില്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തിയത്. ഇപ്പോഴത്തെ ജഡ്ജ് ട്രിസിയ ക്രേനേക്‌നെയാണ് ജൂലി പരാജയപ്പെടുത്തിയത്. കൗണ്ടി കോര്‍ട്ടില്‍ സമൂലമായ പരിവര്‍ത്തനം കൊണ്ടുവരുന്നതിന് ശ്രമിക്കുമെന്ന് ജൂലി പറഞ്ഞു. പോള്‍ ചെയ്ത 232,502 വോട്ടുകളില്‍ 52.57% ശതമാനം വോട്ടുകള്‍ (122,217) നേടിയാണ് ജൂലി മാത്യു വിജയിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്ഥികളായിരുന്നു ഇരുവരും. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ആവേശകരമായ ഒത്തൊരുമയും ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. വലിയ ശതമാനം ഏഷ്യക്കാരും മലയാളികളും വോട്ടു ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.