You are Here : Home / USA News

പതിനെട്ടാം വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനവുമായി ജോസഫ് ചാണ്ടി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, September 04, 2014 09:58 hrs UTC


ഡാലസ് . അമേരിക്കന്‍ മലയാളിയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോസഫ് ചാണ്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പതിനെട്ടാം വര്‍ഷവും തുടരുന്നു. മുടങ്ങാതെ തുടരുന്ന അദ്ദേഹത്തിന്റെ സ്കോളര്‍ഷിപ്പ് വിതരണം കഴിഞ്ഞ മാസം കേരളത്തില്‍ പൂത്തിയായി.

അമേരിക്കന്‍ ക്രിസ്റ്റ്യന്‍ ചാരിറ്റബിള്‍ മിഷന്റെ പ്രസിഡന്റും ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയുമായ  ജോസഫ് ചാണ്ടി(ജോയി)യുടെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടമാണ്  ഈ  സ്നേഹസാന്ത്വന  ജൈത്രയാത്ര.  

അറിവ് നേടുന്നവര്‍ക്ക് ഒരു അത്താണിയാണ് ജോസഫ് ചാണ്ടി. വിദ്യയാണ് ഏറ്റവും വലിയ ധനമെന്നും അത് അര്‍ഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുകയാണ് ഏറ്റവും വലിയ പുണ്യമെന്നും ഈ വലിയ മുഷ്യന്‍ വിശ്വസിക്കുന്നു. 'ദരിദ്രരോട് ദയ കാണിക്കുന്നവന്‍ ദൈവത്തിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും ജോസഫ് ചാണ്ടി പറയുന്നു.

'വിദ്യതന്നെ മഹാധനം എന്ന കൃത്യമായ തിരിച്ചറിവോടെയാണ്  കേരളത്തിലെ മിടുക്കരായ ലക്ഷക്കണക്കിന്  നിര്‍ദ്ധനവിവിദ്യാര്‍ഥി കള്‍ക്ക് പതിനെട്ടാം വര്‍ഷവും വിദ്യാഭ്യാസ ധനസഹായം നല്‍കുന്നത്. കേരളത്തിലെ  വിദ്യാര്‍ഥകള്‍ ലോകത്തിലെ തന്നെ ഏറ്റവും മിടുക്കരാണ്. മലയാളികള്‍ ലോകരാജ്യങ്ങളിലെല്ലാം എത്തുന്നത് അവര്‍ക്ക് കൈമുതലായി വിദ്യാഭ്യാസം ഉള്ളതുകൊണ്ടാണ് എന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലാ ബാങ്ക് ചീഫ് എക്സിക്യുട്ടീവായിരുന്ന ജോസഫ് ചാണ്ടി കോട്ടയം പുന്നത്തുറ സ്വദേശിയാണ്.  1997 ലാണ് അമേരിക്കന്‍ ക്രിസ്റ്റ്യന്‍ ചാരിറ്റബിള്‍ മിഷന്‍ ടെക്സാസില്‍ ജോസഫ് ചാണ്ടി പ്രസിഡന്റായി ആരംഭിക്കുന്നത്. 1998 ലാണ് അദ്ദേഹം തന്നെ മാനേജിങ് ട്രസ്റ്റിയായി രൂപം  കൊടുത്ത ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്  ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

സ്കൂള്‍, കോളേജ് തലങ്ങളില്‍ അതാത് സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, പിറ്റിഎ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റിയാണ് ട്രസ്റ്റിന്റെ സ്കോളര്‍ഷിപ്പിന്  അര്‍ഹരായ  വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. പഠിക്കാന്‍ സമര്‍ത്ഥരായ എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികളെയാണ് ജാതി-മത-വര്‍ഗ്ഗ പരിഗണനകള്‍ ഇല്ലാതെ തിരഞ്ഞെടുക്കുന്നത്.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 1,15,000 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും 15,500 കോളേജ് വിദ്യാര്‍ഥികള്‍ക്കും 195 നഴ്സിങ് വിദ്യാര്‍ഥികള്‍ക്കും 15 എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കും 5 നിയമ വിദ്യാര്‍ഥികള്‍ക്കും 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും മിഷന്റെ സഹായം ലഭിച്ചിട്ടുണ്ട്. 1200 സ്കൂളുകളിലും 100 കോളേജുകളിലും വര്‍ഷംതോറും മിഷന്‍ സഹായം നല്‍കിവരുന്നുണ്ട്. വിദ്യാഭ്യാസത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 65 ലക്ഷത്തോളം രൂപയാണ്  ജോസഫ് ചാണ്ടി ഓരോ വര്‍ഷവും  നല്‍കുന്നത്. 'വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍, സംഘടനകൊണ്ട് ശക്തരാകുവിന്‍  എന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം തന്നില്‍ സ്വാധീനം  ചെലുത്തിയിട്ടുണ്ടെന്ന് ജോസഫ് ചാണ്ടി പറയുന്നു.

ഇതുവരെ 2 ലക്ഷത്തില്‍പ്പരം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും, 15,000ല്‍ പരം കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിക്കഴിഞ്ഞു. കോട്ടയം മദര്‍ തെരേസാ ഫൌണ്ടേഷന്റെ പ്രഥമ സാമൂഹ്യസേവ പുരസ്കാരം, ഹൂസ്റ്റണ്‍ പൌരാവലിയുടെ ജീവകാരുണ്യ പുരസ്കാരം, വേള്‍ഡ് മലയാളി ഗ്ലോബല്‍ കൌണ്‍സിലിന്റെ സാമൂഹ്യസേവ പുരസ്കാരം, നെയ്യാറ്റിന്‍കര ലൈഫ് ലൈനിന്റെ സ്നേഹ പുരസ്കാരം, കേരള കാത്തലിക് ഫിഷര്‍മെന്‍ യൂണിയന്റെ ജീവകാരുണ്യ പുരസ്കാരം, കൂടാതെ മഹാത്മാഗാന്ധി ഗ്ലോബല്‍ ഫൌണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്ക്സ് അവാര്‍ഡും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അംഗീകാരമായി ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 18 വര്‍ഷമായി വിദ്യാഭ്യാസ ധസഹായം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനാഥാലയങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങള്‍, സാധു പെണ്‍കുട്ടികളുടെ വിവാഹം, സ്വയം തൊഴില്‍ പദ്ധതി, ഭവന നിര്‍മ്മാണം, ചികിത്സാ സഹായം, വികലാംഗര്‍ക്ക് സഹായം, ഭക്ഷണസഹായം മുതലായ മേഖലകളില്‍ ഇതുവരെ ഏകദേശം 4 കോടി 84 ലക്ഷം രൂപ ട്രസ്റ്റ് വിതരണം ചെയ്തു കഴിഞ്ഞു.  54 വര്‍്ഷമായി ജോസഫ് ചാണ്ടി സാമൂഹ്യ സേവന രംഗത്ത് സജീവമാണ്.

കോട്ടയം അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി 20 വീട്ടുകാര്‍ക്ക് 10,000 രൂപാ വീതം ഭവനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി ഈ വര്‍ഷം വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം 37 സാധു ദമ്പതികള്‍ക്ക് 12,000 രൂപവീതം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധസഹായം നല്കിയിരുന്നു.

22 ജൂലൈയില്‍ സമാപന സമ്മേളം കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിഎസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ. ഉമ്മന്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജെസ്സി ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. എം. ആര്‍. ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. പി. ബി. കുരുവിള നന്ദി ആശംസിച്ചു. ബിജെപി സംസ്ഥാന  സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്‍,  ഭരതന്‍ പുതൂര്‍വട്ടം, ഡോ. വര്‍ഗീസ് പേരയില്‍, സുനില്‍ ദേവ്,  അരുണ്‍ കണ്ണിക്കാട്ട് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ജോസഫ് ചാണ്ടിയെ തോമസ് കെ. ഉമ്മന്‍ തിരുമേനി  വിദ്യാമൃതം അവാര്‍ഡ് നല്‍കി ആദരിച്ചു. ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കാരുണ്യ അവാര്‍ഡ് ഡോ. വര്‍ഗീസ് പേരയിലിനു  പി. സി. ജോര്‍ജ് സമ്മാനിച്ചു.

അമേരിക്കന്‍ ക്രിസ്റ്റ്യന്‍ ചാരിറ്റബിള്‍ മിഷന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ ജോസഫ് ചാണ്ടിയുമായി ബന്ധപെടുക. ഫോണ്‍: 972 240 7503.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.