You are Here : Home / USA News

ട്രാഫിക്ക് നിയമലംഘനത്തിന് പിടികൂടിയ യുവമിഥുനങ്ങളുടെ വിവാഹത്തിന് സാക്ഷിയാകേണ്ടിവന്നത് ഷെറിഫിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 08, 2018 12:21 hrs UTC

മിയാമി(ഫ്‌ളോറിഡ): അമിത വേഗതയില്‍ ഓടിച്ച കാറിനെ പിന്തുടര്‍ന്ന് പോലീസ് പുറകെ എത്തിയപ്പോള്‍, വാഹനം മാറ്റിനിറുത്തി പുറത്തിറങ്ങിയത് ഒരു യുവാവും യുവതിയും. അമിതവേഗതയില്‍ ഓടിച്ചതിനെ കുറിച്ചു എന്തെങ്കിലും പറയാനുണ്ടോ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ യുവാവിനോട് ചോദിച്ചു. കെന്നത്ത് എന്ന യുവാവ് കാറില്‍നിന്നും പുറത്തിറങ്ങിയത് കൈയ്യില്‍ ഒരു വെഡിംഗ് റിംഗുമായിട്ടായിരന്നു. മുട്ടില്‍ മേല്‍ നിന്നുകൊണ്ട് ഒരു അപേക്ഷ. ഈ യുവതിയെ മോതിരം അണിയിച്ചു വിവാഹ നിശ്ചയം നടത്തുന്നതിന് എന്നെ സഹായിക്കണം. ചോദ്യം കേട്ടു പകച്ചു നിന്ന യുവതി സമ്മതിക്കാം എന്ന് പറഞ്ഞതോടെ, യുവാവ് മോതിരം യുവതിയുടെ കൈവിരലില്‍ അണിയിച്ചു. ഇതിന് സാക്ഷിയായി വാഹനം സ്‌റ്റോപ് ചെയ്ത പോലീസുകാരനും. ഒടുവില്‍ ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നിട്ടാണ് ടിക്കറ്റ് നല്‍കാതെ വിട്ടയച്ചത്. മിയാമി പോലീസ് സ്‌പോക്ക്മാന്‍ ഏണസ്‌റ്റൊ റോഡ്രീഗ്‌സാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.