ഷിക്കാഗോ∙ ഏപ്രിൽ 30 മുതൽ 3 ദിവസത്തിനുള്ളിൽ ഷിക്കാഗോയിൽ നടന്നത് 40 വെടിവയ്പ് സംഭവങ്ങൾ. ഷിക്കാഗോയിലെ താപനില 80 ഡിഗ്രിയിലേക്ക് ഉയർന്നതിനെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങിയതോടെയാണ് വെടിവയ്പ് സംഭവങ്ങൾ വർധിച്ചത്. ഏപ്രിൽ 30 ന് നടന്ന വെടിവയ്പിൽ ഒൻപത് പേർക്കു പരുക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി ഷിക്കാഗോ പൊലീസ് അറിയിച്ചു.
മെയ് 1 രാത്രി മുതൽ പിറ്റേന്ന് രാവിലെ വരെയുള്ള പന്ത്രണ്ട് മണിക്കൂറിനുള്ളിൽ നാലു വയസുള്ള കുട്ടി ഉൾപ്പെടെ 12 പേർക്കാണ് വെടിയേറ്റത്. ബുധനാഴ്ച നാലു കൗമാര പ്രായക്കാരുൾപ്പെടെ 14 പേർക്ക് വെടിയേൽക്കുകയും ചെയ്തു. സ്കൂൾ ബസിൽ യാത്ര ചെയ്യുമ്പോഴാണ് നാലു പേർക്കു വെടിയേറ്റതെന്ന് ഷിക്കാഗോ പൊലീസ് സുപ്രണ്ട് എഡ്ഡി ജോൺസൻ അറിയിച്ചു.
അമേരിക്കയിലുടനീളം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഷിക്കാഗോയിലാണ് മറ്റു സിറ്റികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വെടിവയ്പ് സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. കർശന ഗൺ നിയമങ്ങൾ നിലവിൽ വരാതെ ഇതിനെ നിയന്ത്രിക്കാനാവില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Comments