You are Here : Home / USA News

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഇവാങ്കയുടെ 50000 ഡോളര്‍ സംഭാവന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 27, 2018 10:01 hrs UTC

പ്ലാനോ (ഡാളസ്): അനധികൃത കുടിയേറ്റക്കാരുടെ തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സഹായത്തിന്റെ ഭാഗമായി പ്രസിഡന്റ് ട്രംമ്പിന്റെ മകള്‍ ഇവാങ്ക ട്രംമ്പ് 50000 ഡോളര്‍ സംഭാവനയായി പ്ലാനോയിലെ പ്രിസ്റ്റന്‍ വിഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ലീഡ് പാസ്റ്റര്‍ ജാക്ക് ഗ്രഹാമിനെ ഏല്‍പ്പിച്ചു. ട്രംമ്പിന്റെ സീറോ ടോ ഉറന്‍സ് പദ്ധതിയുടെ ഭാഗമായി 2000 ത്തിലധികം കുട്ടികളെയാണ് മാതാപിതാക്കളില്‍ നിന്നും അകറ്റി രാജ്യത്തിന്റെ വിവിധ ഡിറ്റന്‍ഷന്‍ സെന്ററുകളിലും, ഫെഡറല്‍ പ്രിസനിലുംമായി പാര്‍പ്പിച്ചിരിക്കുന്നത്. ടെക്സ്സ് ബോര്‍ഡറില്‍ തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിന് ധീരമായി മുന്നോട്ട് വന്ന പ്ലാനോ ചര്‍ച്ചിന്റെ നടപടിയെ ട്രംമ്പിന്റെ ഉപദേശക കൂടിയായ ഇവാങ്ക ട്രംമ്പ് അഭിനന്ദിച്ചു. ഇവാങ്കയുടെ സഹായ ധനം ലഭിച്ചതായി പാസ്റ്റര്‍ ഗ്രഹാമം സ്ഥിരീകരിച്ചു. മാതാപിതാക്കളില്‍ നിന്നും അകന്ന് കഴിയുന്ന കുട്ടികളോട് അനുകമ്പയുമ്‌ടെന്ന് ഇവാങ്കയും, പ്രഥമ വനിത മെലാനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.