You are Here : Home / USA News

2017 ൽ യുഎസിൽ അഭയാർഥികളായി എത്തിയവരിൽ ഭൂരിപക്ഷവും ക്രൈസ്തവരെന്ന് റിപ്പോർട്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 04, 2018 04:40 hrs UTC

വാഷിങ്ടൺ∙ ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദത്തിൽ വന്നതിനുശേഷം ഒരു വർഷത്തിനുള്ളിൽ അഭയാർത്ഥികളായി അമേരിക്കയിൽ പ്രവേശനം ലഭിച്ചവർ ഭൂരിപക്ഷവും ക്രൈസ്തവരാണെന്ന് സെന്റർ ഫോർ ഇമ്മിഗ്രേഷൻ റിപ്പോർട്ട്. അഭയാർഥി പ്രവേശനത്തെക്കുറിച്ച് നടത്തിയ ആധികാരിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് ഒബാമയുടെ ഭരണത്തിൽ അഭയാർത്ഥികളായി എത്തിയവരിൽ ഭൂരിപക്ഷവും മുസ്‌ലിംമുകളായിരുന്നുവെന്ന് വാഷിങ്ടൺ എക്സാമിനർ റിപ്പോർട്ട് ചെയ്യുന്നു.

2017 പ്രവേശനം ലഭിച്ചവരിൽ 60 ശതമാനം അഭയാർഥികൾ ക്രിസ്ത്യാനികളാണ്. സിറിയ, ഇറാൻ, ചഡ്, ലിബിയ, യെമൻ, സൊമാലിയ, നോർത്ത് കൊറിയ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് നിയന്ത്രണമേർപ്പെടുത്തിയാണ് ക്രിസ്ത്യൻ, മുസ്‌ലിം ശരാശരി ആറ, ഒന്ന് എന്ന നിലയിൽ എത്താൻ കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.