You are Here : Home / USA News

"മാര്‍ച്ച് ഫോര്‍ ലൈഫ് റാലി' ജനുവരി 27-ന് വാഷിംഗ്ടണ്‍ ഡി.സിയില്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, January 26, 2017 11:39 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: ജനുവരി 27 വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി.സി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറും. അന്നാണ് കഴിഞ്ഞ 44 വര്‍ഷങ്ങളായി നടന്നുവരുന്ന "മാര്‍ച്ച് ഫോര്‍ ലൈഫ്' എന്ന പേരിലറിയപ്പെടുന്ന ജീവന്‍ സംരക്ഷണറാലി സമാധാനപരമായി അരങ്ങേറുന്നത്. അമേരിക്കയുടെ നാനാഭാഗങ്ങളില്‍നിന്നായി എത്തിച്ചേരുന്ന ലക്ഷക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരും, വോളന്റിയര്‍മാരും, അനുഭാവികളും ജീവന്റെ സംരക്ഷണത്തിനായി ഒത്തുകൂടുന്നത് മഹത്തായ ഒê ലക്ഷ്യസാക്ഷാല്‍ക്കാരത്തിëവേണ്ടിയാണ്. ഒരുപക്ഷേ തലേദിവസം തന്നെ തലസ്ഥാനനഗരി ജനപ്രളയമായി മാറും. ദൂരസംസ്ഥാനങ്ങളില്‍ നിന്നായി ആകാശമാര്‍ഗം എത്തിച്ചേരുന്ന പ്രവര്‍ത്തകര്‍ ഡി. സി. യിലെ ഹോട്ടലുകളില്‍ തങ്ങും. ജീവന്റെ സംരക്ഷണത്തിനും, æടുംബമൂല്യങ്ങളുടെ പോഷണത്തിനും ഊന്നല്‍നല്‍കി നടത്തപ്പെടുന്ന ആഗോളതലത്തിലെതന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലി ലോകശ്രദ്ധ പിടിച്ചുപറ്റുമെന്നുള്ളതിനു സംശയമില്ല. ജീവന്റെ സംരക്ഷണത്തിനായി പ്രോലൈഫ് ആയ താന്‍ നിലകൊള്ളുമെന്നു പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റായതിനുശേഷം ആദ്യമായി നടത്തപ്പെടുന്ന പ്രോലൈഫ് മാര്‍ച്ച് വളരെ പ്രതീക്ഷയോടെയാണ് സംഘാടകര്‍ വീക്ഷിക്കുന്നത്. ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സഹായിക്കുകയോ, അതിനുള്ള ഉപദേശം നല്‍æകയോ ചെയ്യുന്ന വിദേശ നോണ്‍ പ്രോഫിറ്റ് ഏജന്‍സികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ഫെഡറല്‍ ധനസഹായത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രമ്പ്-പെന്‍സ് ഭരണകൂടം ജനുവരി 22 ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വളരെയധികം ആവേശവും ഊര്‍ജ്ജവും പകര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുള്ള തുറുപ്പുചീട്ടായി റിപ്പബ്ലിക്കന്‍- ഡമോക്രാറ്റ് ഭരണകൂടങ്ങള്‍ മാറിമാറി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന ഈ അഭ്യാസത്തിന് പ്രസിഡന്റ് ട്രമ്പ് തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 1984 മുതല്‍ ഡമോക്രാറ്റ് പ്രസിഡന്റുമാര്‍ അധികാരത്തിലെത്തുമ്പോള്‍ നിരോധനം നീക്കുകയും നികുതിദായകന്റെ പണം അനധികൃത ഗര്‍ഭച്ഛിദ്രത്തിനും, ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദേശഏജന്‍സികളുടെ പക്കലേക്ക് ഒഴുക്കിയിരുന്നു. ഏറ്റവും അവസാനമായി ഒബാമ പ്രസിഡന്റായ ഉടന്‍ 2009 ല്‍ നിരോധനം നീക്കിയിരുന്നു. ഇതുവഴി അമേരിക്കന്‍ നിæതിദായകരുടെ പണം ഗര്‍ഭച്ഛിദ്രം പ്രോല്‍സാഹിപ്പിക്കുന്ന വിദേശ ഏജന്‍സികളുടെ പക്കല്‍ എത്തിയിരുന്നു. ഇതിനാണ് ഇപ്പോഴത്തെ പ്രസിഡന്റ് ട്രമ്പ് തടയിട്ടിരിക്കുന്നത്. തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് നിരോധനം ഏര്‍പ്പെടുത്തിയത് പ്രോലൈഫ് ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച ജനുവരി 22 നാണെന്നുള്ളതും പ്രോലൈഫുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എന്താണ് ജനുവരി 22 ന്റെ പ്രസക്തിയെന്നല്ലേ? 1973 ജനുവരി 22 ലെ റോ vs. വെയിഡ് കേസില്‍ യു. എസ്. സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിയിലൂടെ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയതിനെതുടര്‍ന്ന് അതു റദ്ദുചെയ്ത് ഗര്‍ഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയില്‍ നശിപ്പിക്കുന്ന നടപടിക്കറുതിവരുത്താന്‍ ജീവന് വിലകല്‍പ്പിക്കുന്ന എല്ലാ മëഷ്യസ്‌നേഹികളും വര്‍ണ, വര്‍ഗ, സ്ത്രീപുêഷഭേദമെന്യേ കൈകോര്‍ക്കുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മാര്‍ച്ച് ആണ് ഈ വരുന്ന വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി. സി. യില്‍ അരങ്ങേറുന്നത്. 1974 മുതല്‍ എല്ലാവര്‍ഷവും ജനുവരി മാസം 22 നോടടുത്തുവêന്ന വീക്കെന്‍ഡില്‍ നടത്തപ്പെടുന്ന പ്രോലൈഫ് റാലി വാഷിംഗ്ടണ്‍ കൂടാതെ മറ്റു പല അമേരിക്കന്‍ സിറ്റികളിലും അരങ്ങേറുന്നുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ കൊടും തണുപ്പിനെ വകവക്കാതെ മുഴുനീളെ റാലിയില്‍ പങ്കെടുക്കും. മëഷ്യജീവന്റെ വിലയും, മഹത്വവും ഉച്ചൈസ്ഥരം ഉത്‌ഘോഷിച്ചുകൊണ്ടും, എന്തുവിലകൊടുത്തും ദൈവദാനമായ ജീവന്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടും പതിനായിരങ്ങള്‍ ജനുവരി 27 വെള്ളിയാഴ്ച്ച അമേരിക്കന്‍ തലസ്ഥാനനഗരിയെ പ്രകമ്പനം കൊള്ളിക്കും. ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി കുതിക്കുന്നതു മുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിക്കുന്നതുവരെ മനുഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ട് ആയിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും സമാധാനപരമായി നടത്തപ്പെടുന്ന റാലിയില്‍ പങ്കെടുക്കും. 44-ാമത് വര്‍ഷികമാര്‍ച്ചാണ് ഈ വര്‍ഷം നടക്കുന്നത്. ജനുവരി 27 വെള്ളിയാഴ്ച്ച ഉച്ചക്ക് 11:45 -നു മ്യൂസിക്കല്‍ ഓപ്പനിംഗിലൂടെ തുടക്കമിടുന്ന റാലിയിലും, മാര്‍ച്ചിലും രാഷ്ട്രീയ, ആത്മീയ, സാംസ്കാരിക, പ്രോലൈഫ് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത് റാലിയെ അഭിസംബോധനചെയ്യും. പ്രസിഡന്റ് ട്രമ്പിന്റെ സീനിയര്‍ കൗണ്‍സലര്‍ കെല്ലിയാന്‍ കോണ്‍വേ, ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, ബാള്‍ട്ടിമോര്‍ റേവന്‍സ് ഫെയിം ബെഞ്ജമിന്‍ വാറ്റ്‌സണ്‍, അബി ജോണ്‍സണ്‍, ബിഷപ് വിന്‍സന്റ് മാത്യൂസ് ജൂനിയര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്ത് ജനങ്ങളോടു സംസാരിക്കും. കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവിനും 15-മത് സ്ട്രീറ്റിനും അടുത്തായി സ്ഥിതിചെയ്യുന്ന വാഷിംഗ്ടണ്‍ സ്മാരകത്തിന്റെ പരിസരത്താണ് മാര്‍ച്ചു നടക്കുന്നത്. 12 മണിക്കാരംഭിക്കുന്ന റാലി ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. തുടര്‍ന്ന് ആരംഭിക്കുന്ന ബഹുജനമാര്‍ച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ കൂടി സഞ്ചരിച്ച് സുപ്രീം കോടതി വളപ്പില്‍ സമാപിക്കും. പ്രോലൈഫ് മുദ്രാവാക്യങ്ങളും, ബഹുവര്‍ണ പോസ്റ്ററുകളും, ബാനറുകളും, ഉച്ചഭാഷിണിയും, പാട്ടും, നടത്തവുമെല്ലാം മാര്‍ച്ചിന് കൊഴുപ്പേæന്നതോടൊപ്പം മാര്‍ച്ചുകാര്‍ക്ക് ആവേശവും പകരും “The Power of ONE” എന്നതാണ് ഈ വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ആപ്തവാക്യം. ഒരു വ്യക്തിക്ക് മറ്റൊരാളിലോ, പലവ്യക്തികളിലോ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും എന്നതാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭത്തില്‍ അകാലത്തില്‍ നശിപ്പിക്കപ്പെടുന്ന പിഞ്ചുæഞ്ഞുങ്ങള്‍ക്ക് ജീവന്‍ കിട്ടിയിരുന്നെങ്കില്‍ സമൂഹത്തില്‍ അവര്‍ക്കും വ്യതിയാനങ്ങള്‍ വരുത്താന്‍ സാധിക്കും. യു.എസില്‍ മാത്രം ഓരോ വര്‍ഷവും പത്തുലക്ഷത്തിലധികം æഞ്ഞുങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ശബ്ദമില്ലാത്ത ഇവര്‍ക്ക് മറ്റുള്ളവരോടൊപ്പം പുറം ലോകം കാണുന്നതിനോ, ജീവന്‍ നിലനിര്‍ത്തിക്കൊണ്ട് ലോകത്ത മാറ്റിമറിക്കുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെടുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥസേവനം ചെയ്തുകൊണ്ടിരിçì വിവിധ സ്ഥലങ്ങളിലെ പ്രോലൈഫ് മിനിസ്ട്രികളിലൂടെ. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയോടനുബന്ധിച്ച് തലേദിവസം വ്യാഴാഴ്ച്ച രാവിലെ 9 മണിമുതല്‍ 12 വരെ വാഷിംഗ്ടണ്‍ ഡി.സി. ഡൗണ്‍ടൗണിലുള്ള റെനൈസന്‍സ് ഹോട്ടലില്‍ പ്രശസ്ത വാഗ്മികള്‍ നയിക്കുന്ന വിവിധ കോണ്‍ഫറന്‍സുകളും, പാനല്‍ ചര്‍ച്ചകളും നടക്കും. കൂടാതെ പൊതുജനങ്ങള്‍ക്കായി പ്രോലൈഫ് എക്‌സ്‌പോ, യുവജനങ്ങള്‍ക്കായി യൂത്ത് റാലി എന്നിവയും വ്യാഴാഴ്ച്ചത്തെ പ്രോഗ്രാമില്‍ ക്രമീകരിച്ചിട്ടുണ്ട്. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ സമാപനം æറിച്ചുകൊണ്ട് ജനുവരി 27 വെള്ളിയാഴ്ച്ച റനൈസന്‍സ് ഹോട്ടലിന്റെ ഗ്രാന്‍ഡ് ബാള്‍ റൂമില്‍ 35- ാമത് വാര്‍ഷിക റോസ് ഡിന്നര്‍ നടക്കും. ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ അഭിവന്ദ്യ തിമോത്തി ഡോളന്‍ ആയിരിക്കും മുഖ്യ പ്രഭാഷകന്‍. വൈകുന്നേരം 6 മണിക്കാരംഭിക്കുന്ന കോക്‌ടെയില്‍ ഉള്‍പ്പെടെ റോസ് ഡിന്നറില്‍ പങ്കെടുക്കണമെങ്കില്‍ മുന്‍ കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.