ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികളിൻമേൽ കെ പരാശരനും വി ഗിരിക്കും ശേഷം മനു അഭിഷേക് സിംഗ്വിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. വിഗ്രഹത്തിന്റെ സ്വഭാവപ്രകാരമുള്ള നിയന്ത്രണം മാത്രമാണ് ശബരിമലയിൽ ഏർപ്പെടുത്തുന്നതെന്നായിരുന്നു മനു അഭിഷേക് സിങ്വിയുടെ വാദം. അതിൽ ഏതെങ്കിലുമൊരു വിഭാഗത്ത ഒഴിവാക്കുന്നതായി കണക്കാക്കാനാകില്ല.അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്മചര്യം വിശ്വാസമാണ്. അതിനെ ഭരണഘടനയുടെ ധാർമികത വെച്ച് അളന്നുനോക്കാനാകില്ല. യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല ക്ഷേത്രമാണെണെന്നും സിംഗ് വി ഭരണഘടനാ ബെഞ്ചിന് മുന്നിൽ വാദിച്ചു.
Comments