ടി.പി. ചന്ദ്രശേഖരനെ വധിക്കുന്നത് നേരില്‍ കണ്ടുവെന്ന് പറഞ്ഞ ആദ്യ മൂന്ന് സാക്ഷികളുടെയും മൊഴിയിലെ അസ്വാഭാവികത അവര്‍ സ്ഥലത്തുണ്ടായിരുന്നില്ളെന്ന് വ്യക്തമാക്കുന്നതാണെന്ന് പ്രതിഭാഗം. അന്തിമവാദത്തിന്‍െറ മൂന്നാം ദിവസം പ്രതിഭാഗം അഭിഭാഷകന് അഡ്വ. എം.കെ. ദാമോദരനാണ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്. നാരായണ പിഷാരടി മുമ്പാകെ ഈ വാദമുയര്‍ത്തിയത്. ടി.പിയെ വധിക്കുന്നത് കണ്ടശേഷം വീടുകളിലേക്ക് പോയി എന്നാണ് സാക്ഷികളുടെ മൊഴി. ആക്രമിക്കപ്പെട്ടത് ആരെന്ന് ആ സമയം സാക്ഷികള്‍ തിരിച്ചറിഞ്ഞില്ല. ആര്.എം.പി സജീവ പ്രവര്‍ത്തകരും ടി.പി. ചന്ദ്രശേഖരനെ നേരിട്ടറിയുന്ന നാട്ടുകാരും അദ്ദേഹത്തിന്‍െറ അനുയായികളുമായിട്ടും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ളെന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. ടി.പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസുകാരന് പോലും തിരിച്ചറിഞ്ഞില്ല എന്നാണ് മൊഴി. കൊലക്കു പിറ്റേന്ന് പ്രതികള്‍ എത്തിയെന്ന് പറയുന്ന കാര്‍ തിരിച്ചറിയാന്‍ ചൊക്ളിയിലത്തെിയതായി ദൃക്സാക്ഷികളിലൊരാള്‍ പറയുന്നുവെങ്കിലും അയാള്‍ ആ ഭാഗത്തേക്ക് പോയിട്ടില്ളെന്ന് ടെലിഫോണ്‍ റെക്കോഡുകളില്‍നിന്ന് മനസ്സിലാക്കാം. ദൃക്സാക്ഷികളായി മൂന്നു പേരുടെ മൊഴി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് മാത്രം അന്വേഷണ ഉദ്യോഗസ്ഥരുടെ മനോധര്‍മത്തിനനുസരിച്ച് എഴുതിച്ചേര്‍ത്തതാണെന്ന് വ്യക്തമാണ്.
Comments