സർക്കാർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന ആരാധനാലയങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, യുവജന ക്ലബ്ബുകൾ, ശ്മശാനങ്ങൾ എന്നിവ ഉപാധികളോടെ പതിച്ചുനൽകും. ദശാബ്ദങ്ങളായി സർക്കാർഭൂമി കൈവശംവെച്ചിരിക്കുന്നവയ്ക്കാണ് ഇത് ബാധകം. അത്യാവശ്യം വേണ്ട ഭൂമി വിപണിവില ഈടാക്കി പതിച്ചു നൽകും. വിപണിവില നൽകാൻ കഴിയാത്തവർക്കായി ഭൂമി നിശ്ചിത വർഷത്തേക്കു പാട്ടത്തിനു നൽകും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ വിളിച്ചുചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിലാണു തീരുമാനം.
Comments