നിപ വൈറസ് ബാധ പടർന്നത് പഴംതീനി വവ്വാലുകളിൽ നിന്നാണെന്ന് തെളിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ഒരു വിവരവും ഇതു സംബന്ധിച്ച് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കോഴിക്കോട് ചന്ദ്രോത്തിൽ നിന്നുള്ള 55 പഴംതീനി വവ്വാലുകളെ പരിശോധിച്ചതിന് ശേഷമാണ് നിപ വൈറസ് ബാധയുടെ ഉറവിടം സ്ഥിരീകരിച്ചത്. ഈ വവ്വാലുകളിൽ നിപ വൈറസ് ബാധയുണ്ടെന്ന് ശാസ്ത്രജ്ഞർക്ക് വ്യക്തമായ തെളിവു കിട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഹിന്ദുന്സ്ഥാന് ടൈംസ് ദിനപത്രത്തോട് പറഞ്ഞു. ആദ്യം ഷഡ്പദങ്ങളെ തിന്നുന്ന 21 വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്.
Comments