എഡിജിപി സുധേഷ് കുമാറിന്റെ മകൾ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമപോരാട്ടം തുടരുമെന്ന് പൊലീസ് ഡ്രൈവർ ഗവാസ്ക്കർ. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗവാസ്ക്കർ ആശുപത്രി വിട്ടു. ഇതിനിടെ പൊലീസുകാരുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള മുൻ മേധാവിമാരുടെ പരിശീലനം തുടങ്ങി. ഗവാസ്ക്കർ പരാതിയിൽ ഉറച്ചുനിന്നതാണ് ദാസ്യപ്പണി വിവാദം ശക്തമാകാൻ കാരണം.
വലിയ സമ്മർദ്ദം തുടക്കം മുതൽ ഉണ്ടായിരുന്നെങ്കിലും നീതി കിട്ടും വരെ പിന്നോട്ടില്ലെന്നാണ് പൊലീസ് ഡ്രൈവർ പറയുന്നത്. ഒൻപത് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഗവാസ്ക്കർ ആശുപത്രി വിട്ടത്. അതേ സമയം ഗവാസ്ക്കാർ അപമര്യാദയായി പെരുമാറിയെന്നും കാലിലൂടെ പൊലീസ് വാഹനം കയറ്റി ഇറക്കിയെന്നുമുള്ള മൊഴി സുധേഷ് കുമാറിന്റെ മകൾ ക്രൈം ബ്രാഞ്ചിനോട് ആവർത്തിച്ചു.
Comments