മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് രണ്ടുതവണയായി കാണാതായത് 52 സുപ്രധാന രേഖകൾ. അന്വേഷണം സിബിഐക്ക് വിടാൻ ശിപാർശ ചെയ്തുളള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുളളവരുടെ കുറിപ്പുകളം ഇക്കൂട്ടത്തിലുണ്ട്. ആശാങ്കാജനകം എന്ന പരാമർശത്തോടെയാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ സിംഗിംൾബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. മലബാർ സിമന്റ്സ് അഴിമതി സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലെ സുപ്രധാന രേഖകൾ രണ്ടുതവണയാണ് ഹൈക്കോടതിയിൽ നിന്ന് കാണാതായത്.
Comments