ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍. അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സീനിയര്‍ ഐഎഎസ് ഓഫീസറെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലേക്ക് ഭക്തര്‍ക്ക് പോകാനുള്ള വാഹന ഗതാഗത സൗകര്യമുണ്ടാക്കാനുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. സൈന്യത്തിന്റെ സഹായത്തോടെ മൂന്ന് ബെയ്ലി പാലങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടെണ്ണമെങ്കിലും ഉടന്‍ വേണം. 15 ദിവസത്തിനുള്ളില്‍ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. അടുത്ത മാസത്തോടെ ഭക്തരെ കടത്തിവിടാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നവംബര്‍ 15ഓടെ ശബരിമലയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments