You are Here : Home / News Plus

അച്യുതാനന്ദന്റെ നിലപാടിനെ തള്ളി പിണറായി

Text Size  

Story Dated: Wednesday, November 05, 2014 09:08 hrs UTC

ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാടിനെ സിപിഎം തള്ളി. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചത്. വി.എസും സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേസ് പ്രത്യേക അന്വേഷണ സംഘം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്‌ടെത്തണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സിബിഐ, ജുഡീഷ്യല്‍ അന്വേഷണങ്ങളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്‌ടെന്നും സിറ്റിംഗ് ജഡ്ജിയെ ലഭിക്കാതെ ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ കേസ് അനന്തമായി നീണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ധനമന്ത്രി കെ.എം.മാണിയില്‍ മാത്രം അന്വേഷണം ഒതുക്കരുത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിയാതെ ഒരു കോഴയിടപാടും നടക്കില്ല. മന്ത്രിമാര്‍ അല്ലാത്തവരും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്‌ടെന്നും അതിനാലാണ് പാര്‍ട്ടി സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം അപഹാസ്യമാണ്. വിജിലന്‍സിനെ രാഷ്ട്രീയവത്കരിച്ച് സര്‍ക്കാര്‍ വരുതിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.