You are Here : Home / News Plus

സോളാര്‍ തട്ടിപ്പ് വഞ്ചനാ കേസായി മാത്രം പരിഗണിക്കേണ്ടതെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Tuesday, October 14, 2014 04:15 hrs UTC

കൊച്ചി: സോളാര്‍ തട്ടിപ്പ് വഞ്ചനാ കേസായി മാത്രം പരിഗണിക്കേണ്ട ഒന്നാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. തട്ടിപ്പില്‍ സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇടപാടുകാരില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. അതിനാല്‍ സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വര്‍ത്തകള്‍ കേസിന് ആധാരമായി പരിഗണിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജസ്റ്റിഡ് ജി.ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
അന്വേഷണ കമ്മീഷനു മുന്നില്‍ എല്‍.ഡി.എഫ് എഴുതി നല്‍കിയ ആരോപണങ്ങളില്‍ കഴമ്പില്ല. മുഖ്യമന്ത്രി രാജിവെക്കാതെ കമ്മീഷന്‍െറ അന്വേഷണവുമായി സഹകരിക്കില്ലെന്ന് എല്‍.ഡി. എഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍ തന്നെ എല്‍.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് നിയമസഭയില്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ നിയമസഭാ രേഖയില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.