പദ്മനാഭസ്വാമി ക്ഷേത്രത്തിെൻറ ഭരണസമിതി അധ്യക്ഷയായ ജില്ലാ ജഡ്ജി ചുമതല മറന്ന് പ്രവർത്തിക്കുന്നെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം. ക്ഷേത്രത്തിെൻറ ഭരണസമിതി അധ്യക്ഷയും ജില്ലാ ജഡ്ജിയുമായ കെ.പി ഇന്ദിരക്കെതിരെ രൂക്ഷമായ വിമർശമാണ് അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിലുള്ളത്. ജില്ലാ ജഡ്ജിയുടെ പ്രവർത്തനം ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് തടസമുണ്ടാക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
വൻ പൊലീസ് സന്നാഹവുമായി ജഡ്ജി ക്ഷേത്രത്തിലെത്തുന്നത് ഭക്തർക്ക് തടസമുണ്ടാക്കുന്നു. ക്ഷേത്രത്തിെൻറ പ്രവർത്തനം കാര്യക്ഷമമാക്കാൻ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടാകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നവംബർ 11 നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ക്ഷേത്രം അമിക്കസ് ക്യൂറിയായി ഗോപാൽ സുബ്രഹ്മണ്യം തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ റിപ്പോർട്ടാണിത്.
Comments