സാലറി ചലഞ്ച് പ്രകാരം ശമ്പളം പിരിക്കാന്‍ സര്‍ക്കാറിനും, സംഭാവന ചെയ്യുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് ഹൈക്കോടതി. അതേസമയം നിര്‍ബന്ധപൂര്‍വ്വം പിരിക്കാനോ വിസമ്മത പത്രം വാങ്ങാനോ ഉള്ള അധികാരം ഇല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അങ്ങനെ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ നിർബന്ധപൂർവം ഈടാക്കുന്നുവെന്നു തെളിയിക്കുന്ന ഒന്നും ഹര്‍ജിയില്‍ ഇല്ലെന്ന് പറഞ്ഞ കോടതി ഇത് സംബന്ധിച്ച് ഒരു വരിയെങ്കിലും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സർക്കാർ കോടതി ഉത്തരവ് ലംഘിച്ചതായി തോന്നുന്നില്ല. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് സാലറി ചാലഞ്ചെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments