You are Here : Home / News Plus

കൈലാഷ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍

Text Size  

Story Dated: Saturday, October 11, 2014 05:31 hrs UTC

കുട്ടികളുടെ അവകാശത്തിനായി ജീവിതം സമര്‍പ്പിച്ച ഇന്ത്യക്കാരന്‍ കൈലാഷ് സത്യാര്‍ഥിക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന പാകിസ്താന്‍ പെണ്‍കുട്ടി മലാല യൂസുഫ്‌സായിക്കും സമാധാന നൊബേല്‍. മദര്‍ തെരേസയ്ക്കുശേഷം സമാധാന നൊബേല്‍ നേടുന്ന ഇന്ത്യന്‍ പൗരനാണ് അറുപതുകാരനായ സത്യാര്‍ഥി. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ ആദ്യമായാണ് സമാധന നൊബേല്‍ നേടുന്നത്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനേഴുകാരിയായ മലാല യൂസുഫ് സായ്. ഇന്ത്യയും പാകിസ്താനും ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടുമ്പോഴാണ് ഇന്ത്യക്കാരനും പാകിസ്താന്‍കാരിയും സമാധാന നൊബേല്‍ പങ്കുവെച്ചത്.

മുപ്പതുവര്‍ഷമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത സത്യാര്‍ഥി. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തിയതിന് താലിബാന്‍ ഭീകരരുടെ തോക്കിനിരയായി മരണത്തിന്റെ വക്കോളമെത്തിയ പെണ്‍കുട്ടിയാണ് മലാല. 'കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും നേരെയുള്ള അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നവരാണ്' ഇരുവരുമെന്ന് നൊബേല്‍ സമിതി പ്രസ്താവിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.