സൗദി അറേബ്യയുമായി ഉള്ള കരാര്‍ റദ്ദാക്കുന്നതിന് താന്‍ എതിരാണെന്ന് യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യയുമായി ഉള്ള 110 മില്യണ്‍ ഡോളറിന്റെ കരാര്‍ സംബന്ധിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു ട്രംപ്.
അമേരിക്കയുടെ സമ്ബത് വ്യസ്ഥയെയും തൊഴില്‍ അവസരങ്ങളെയും ഒക്കെ ഇത് ബാധിക്കും എന്നാണ് ട്രംപ് പറഞ്ഞത്. തുര്‍ക്കി മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖാഷോഗ്ഗിയുടെ തിരോധാനവും തുടര്‍ന്നുള്ള പ്രശ്നങ്ങളുടെയും പേരില്‍ സൗദിക്ക് എതിരായി നടപടികള്‍ സ്വീകരിക്കണം എന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ്സും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കരാര്‍ വേണ്ടെന്ന് വെച്ചു. സൗദിയുടെ കരാര്‍ ഇതിന്റെ പേരില്‍ മാറ്റി വെയ്ക്കാന്‍ കഴിയില്ല എന്നാണ് ട്രംപ് പറയുന്നത്. 'ദി വാഷിംഗ്ടണ്‍ പോസ്റ്റിനായി പ്രവര്‍ത്തിച്ചിരുന്ന ഖാഷോഗ്ഗിയുടെ തിരോധാനം വലിയ അനിശ്ചിതത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാധ്യമ പ്രവര്‍ത്തകനെ സൗദി അധികൃതര്‍ ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തിയിട്ടുണ്ടാവും എന്നും അവസാനമായി ഖാഷോഗ്ഗിയെ അവിടെ വെച്ചാണ് കണ്ടത് എന്നും വലിയ ദുരൂഹതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
താന്‍ സൗദി അറേബ്യന്‍ രാജാവ് സല്‍മാനുമായി ഫോണില്‍ ബന്ധപ്പെടും എന്നും, എന്താണ് സംഭവിക്കുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചു അറിയേണ്ടത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. സൗദിയുമായി ഉള്ള കരാര്‍ റദ്ദാക്കുന്നത് ശുദ്ധ മണ്ടത്തരം ആയിരിക്കും എന്നും ട്രംപ് കൂട്ടി ചേര്‍ത്തു. 110 ബില്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ കൂടാതെ, സൗദി യു. എസ് കമ്ബനികളില്‍ 450 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറാണ് എന്ന് ധാരണ ആയിരുന്നു. ഇതെല്ലം റദ്ദാക്കുന്നത് അമേരിക്കയെ ചിന്തിക്കാന്‍ കഴിയുന്നതിലും അധികം പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ട്രംപ് ഓര്‍മ്മപ്പെടുത്തി.
Comments