You are Here : Home / News Plus

ജയലളിത 4 വര്‍ ഷം ജയിലിലേക്ക്

Text Size  

Story Dated: Saturday, September 27, 2014 10:43 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് പ്രത്യേക കോടതി വിധിച്ചു.  4 വര്‍ ഷം ജയില്‍ ശിക്ഷ ലഭിച്ചു. 25 കോടി വീതം പിഴയും ചുമത്തി.ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനു മുമ്പില്‍ താത്കാലികമായി നിര്‍മിച്ച കെട്ടിടത്തിലാണ് പ്രത്യേക കോടതി പ്രവര്‍ത്തിക്കുന്നത്.

അഞ്ചു വര്‍ഷത്തെ ഭരണം, ആസ്തിയിലുണ്ടായ വര്‍ധനവ് 63 കോടി രൂപയാണ്. 1991ല്‍ അധികാരമേല്‍ക്കുമ്പോള്‍ വെറും മൂന്ന് കോടി രൂപയായിരുന്നു ജയലളിതയുടെ ആസ്തി. അഞ്ചു വര്‍ഷം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ആസ്തി 66 കോടി രൂപയായി ഉയര്‍ന്നതെങ്ങനെയെന്നാണ് കോടതി ചോദിച്ചത്.
ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജയലളിതയുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കുറ്റക്കാരിയെന്നു കണ്‌ടെത്തി ശിക്ഷിക്കപ്പെടുന്നതോടെ ജയലളിതയ്ക്കു മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും. ജനപ്രാതിനിധ്യനിയമപ്രകാരം ജയക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകും.

ജയലളിതയ്‌ക്കെതിരേയുള്ള കേസ് അന്വേഷിച്ച തമിഴ്‌നാട് വിജിലന്‍സ് ചെന്നൈയിലെ കോടതിയിലാണ് ആദ്യം കേസ് ഫയല്‍ ചെയ്തത്. വിചാരണയ്ക്കിടെ അഞ്ചു ലോക്‌സഭാ തെരഞ്ഞെടുപ്പുകളും തമിഴ്‌നാട്ടില്‍ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളും കടന്നുപോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.