You are Here : Home / News Plus

പ്ലസ്ടു കേസ് നാല് മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, November 14, 2014 02:54 hrs UTC

ന്യൂഡല്‍ഹി: പ്ലസ്ടു കേസ് നാല് മാസത്തിനകം കേരള ഹൈകോടതി തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം കൊടുക്കണം. കുട്ടികളെ പ്രവേശിപ്പിച്ച സ്കൂളുകളില്‍ അധ്യയനം തുടരാം. വിദ്യാര്‍ഥികളുടെ ഒരു അധ്യയന വര്‍ഷം നഷ്ടമാകരുത്. അധ്യാപകരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സ്കൂള്‍ മാനേജ്മെന്‍റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്യാത്ത സ്കൂളുകള്‍ക്ക് പ്ളസ്ടു സ്കൂളും ബാച്ചും അനുവദിക്കരുതെന്നായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. ഇത്തരം സ്കൂളുകള്‍ക്ക് പ്ളസ്ടു അനുവദിക്കരുതെന്നും പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും മുന്‍ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഈ ഉത്തരവിനെതിരെയാണ് സ്കൂള്‍ മാനേജുമെന്‍റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.