You are Here : Home / News Plus

റിവിഷനിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് സി.പി.ഐ. ശരിയായ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് പിണറായി

Text Size  

Story Dated: Friday, November 14, 2014 04:17 hrs UTC

കട്ടപിടിച്ച റിവിഷനിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് സി.പി.ഐ. ശരിയായ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം. രൂപവത്കരണത്തിന്റെ 50-ാം വാര്‍ഷികാഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഭരണവര്‍ഗത്തോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിലെത്തിച്ചത്. വര്‍ഗസമരം എന്നതിനുപകരം വര്‍ഗസഹകരണം എന്ന ആശയം മുന്നോട്ടുവെച്ച സാര്‍വദേശീയ കമ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. ഇന്ത്യ-ചൈന യുദ്ധ കാലത്ത് വലതുപക്ഷവ്യതിയാനത്തിനെതിരെ നിലപാടെടുത്ത സഖാക്കളെ ഒതുക്കാന്‍ പാര്‍ട്ടിയിലെ വലതുപക്ഷം ലജ്ജാകരമായ നീക്കം നടത്തി.

ഒരുവിധത്തിലും യോജിച്ചുപോവാനാവില്ലെന്നായപ്പോള്‍ 1964-ല്‍ പിളര്‍ന്നു. 50 വര്‍ഷക്കാലം സി.പി.എം. എടുത്ത നിലപാടാണ് ശരിയെന്നും സി.പി.എം. രൂപവത്കൃതമായിരുന്നില്ലെങ്കില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ തകര്‍ച്ച നേരിടുമായിരുന്നു എന്നും വ്യക്തമായി. എന്നാല്‍, സി.പി.ഐ. തുടര്‍ന്നും റിവിഷനിസ്റ്റ് നയം കൈക്കൊണ്ടുവെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.