You are Here : Home / News Plus

ബി.ജെ.പിക്ക് ശിവസേനയുടെ അന്ത്യശാസനം

Text Size  

Story Dated: Sunday, November 09, 2014 03:17 hrs UTC

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി തുടരുന്നതിനിടെ ബി.ജെ.പിക്ക് ശിവസേനയുടെ അന്ത്യശാസനം. എന്‍.സി.പിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പി അധികാരത്തിലേറിയാല്‍ ശിവസേന പ്രതിപക്ഷത്തിരിക്കുമെന്ന് സേന തലവന്‍ ഉദ്ധവ് താക്കറെ അറിയിച്ചു. ബി.ജെ.പിയുമായുള്ള ബന്ധം സേന ഉപേക്ഷിക്കും എന്ന ഊഹാപോഹത്തിനിടയിലാണ് താക്കറെ രംഗത്തുവന്നിരിക്കുന്നത്.
മുംബൈയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. എന്‍.സി.പി പിന്തുണ പിന്‍വലിച്ചതിനാലാണ് 13 ദിവസം പ്രായമുള്ള വാജ്പേയ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും വീണതെന്ന് താക്കറെ പറഞ്ഞു. അതേ എന്‍.സി.പിയുമായി ബി.ജെ.പി ഇപ്പോള്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ശിവസേനയില്‍ നിന്ന് രാജിവെച്ച സുരേഷ് പ്രഭു എം.പി ബി.ജെ.പിയില്‍ ചേര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. വാജ്പേയുടെ കാലത്ത് കേന്ദ്രമന്ത്രിസഭയിലേക്ക് ബാല്‍ താക്കറെ നിര്‍ദേശിച്ച പേരായിരുന്നു സുരേഷ് പ്രഭുവിന്‍േറതെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.
ഇന്ന് നടന്ന കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശിവസേന തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സേനയുടെ മറ്റൊരു എം.പിയായ അനില്‍ ദേശായി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചു. എന്നാല്‍ ചടങ്ങിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന സുരേഷ് പ്രഭു ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ശിവസേനയെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. നിലവില്‍ ആനന്ദ് ഗീഥെയാണ് കേന്ദ്ര മന്ത്രിസഭയിലെ ഏക ശിവസേന പ്രതിനിധി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.