You are Here : Home / News Plus

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി

Text Size  

Story Dated: Friday, November 14, 2014 06:14 hrs UTC

മയക്കുമരുന്ന് കടത്തുകേസില്‍ വധശിക്ഷ വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന നയതന്ത്ര ചര്‍ച്ചകളാണ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിയൊരുക്കിയത്. ശ്രീലങ്ക പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ മത്സ്യത്തൊഴിലാളികള്‍ക്ക് മാപ്പുനല്‍കാന്‍ തയ്യാറാണെന്ന് ശ്രീലങ്ക ടെലികമ്യൂണിക്കേഷന്‍ മന്ത്രി പ്രഭ ഗണേശന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചു.

ദിവസങ്ങള്‍ക്കം അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും നിരുപാധികം വിട്ടയക്കാമെന്നാണ് ശ്രീലങ്കയുടെ വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്ക പ്രസിഡന്റ് മഹീന്ദ രാജപാക്‌സെയുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വധശിക്ഷ വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാമെന്ന് ശ്രീലങ്ക നേരത്തെ സമ്മതിച്ചിരുന്നു. പിന്നാലെയാണ് അഞ്ചുപേരെയും നിരുപാധികം മോചിപ്പിക്കാമെന്ന വാഗ്ദാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.