You are Here : Home / News Plus

ഗോഡ്സെ നെഹ്റുവിനെയാണ് വധിക്കേണ്ടിയിരുന്നതെന്ന ലേഖനം കേസരിയില്‍

Text Size  

Story Dated: Wednesday, October 22, 2014 02:32 hrs UTC

ഒക്ടോബര്‍ 17 ന് പുറത്തിറങ്ങിയ ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായിരുന് ബി. ഗോപാലകൃഷ്ണാ എഴുതിയ ലേഖനത്തില് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ, ജവഹര്‍ലാല്‍ നെഹ്റുവിനെയാണ് വധിക്കേണ്ടിയിരുന്നതെന്നപരാമര്‍ശം വിവാദമാകുന്നു. ആരാണ് ഗാന്ധിഘാതകര്‍ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ " വാസ്തവത്തില്‍ വിഭജനവും ഗാന്ധിവധവുമടക്കമുള്ള എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സ്വാര്‍ഥതയായിരുന്നു. ഗോഡ്സെയുടെ വാദങ്ങള്‍ സത്യസന്ധമായി പരിശോധിച്ച് വിഭജനത്തിന് മുമ്പുളള ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ നാഥുറാം വിനായക് ഗോഡ്സെയുടെ ഉന്നം തെറ്റിപ്പോയോ എന്ന് ചരിത്ര വിദ്യാര്‍ഥികള്‍ വിലയിരുത്തിയാല്‍ അത് നിഷേധിക്കാന്‍ കഴിയുന്നതല്ല. വിഭജനത്തിന് കാരണക്കാരന്‍ ജവാഹര്‍ ലാല്‍ നെഹ്റു ആയിരുന്നു."

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.