You are Here : Home / News Plus

ഐ ഗ്രൂപ്പ് ലീഡറായി ചെന്നിത്തലയെ തിരഞ്ഞെടുത്തു

Text Size  

Story Dated: Saturday, October 18, 2014 04:02 hrs UTC

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ ധ്രുവീകരണം. കെ. കരുണാകരന്‍െറ കാലത്തുണ്ടായിരുന്ന ഐ ഗ്രൂപ്പിനെ അതേ പടി പുനരുജ്ജീവിപ്പിക്കാന്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടക്കാലത്ത് ഭിന്നിച്ചുപോയ പഴയ ഐ ഗ്രൂപ്പിലെ വിവിധ വിഭാഗങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തില്‍ സംബന്ധിച്ചു.
കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍, എം.ഐ. ഷാനവാസ്, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ തുടങ്ങി സംസ്ഥാനത്ത് അറിയപ്പെടുന്ന പഴയ കരുണാകര വിഭാഗം നേതാക്കള്‍ ഒറ്റക്കെട്ടായി രമേശ് ചെന്നിത്തലയുടെ നേതൃത്വം അംഗീകരിച്ചു. പുര്‍ണ മനസ്സോടെയാണ് താന്‍ ഈ വികാരത്തിനൊപ്പം നില്‍ക്കുന്നതെന്ന് കെ. മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു. മുമ്പ് കെ. കരുണാകരനെ അംഗീകരിച്ചതു പോലെ ചെന്നിത്തലയെ അംഗീകരിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കുകയോ സര്‍ക്കാറിനെ അട്ടിമറിക്കുകയോ അല്ല ലക്ഷ്യമെന്ന് യോഗം വിലയിരുത്തി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനു പിന്തുണ നല്‍കും. സുധീരന്‍െറ കേരളയാത്രയെ പാര്‍ട്ടി ശക്തിപ്പെടുത്താനായി ഉപയോഗിക്കും.
വയലാര്‍ രവിയെ അനുകൂലിച്ചിരുന്ന കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പും വൈകാതെ ഐ ഗ്രൂപ്പിന്‍െറ ഭാഗമാകുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.