You are Here : Home / News Plus

തോമസ് ഡങ്കനെ ശുശ്രൂഷിച്ച രണ്ടാമത്തെ നഴ്സിനും എബോള വൈറസെന്ന് സ്ഥിരീകരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 16, 2014 11:16 hrs UTC


ഡാലസ്. എബോള വൈറസ് ബാധിച്ചു ഡാലസ് പ്രിസബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ അമേരിക്കയിലെ ആദ്യ എബോള വൈറസ് രോഗി തോമസ് എറില്‍ ഡങ്കനെ ശുശ്രൂഷിച്ച രണ്ടാമത്തെ നഴ്സിനും എബോള വൈറസ് ബാധിച്ചതായി ഒക്ടോബര്‍ 15ന് ബുധനാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രോഗബാധ ഉണ്ടായ നീനാ പാം എന്ന നഴ്സിന് ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് മറ്റൊരു നഴ്സായ ആമ്പര്‍ വില്‍സനില്‍ (29) രോഗം കണ്ടെത്തിയത്. ഇതോടെ ഡങ്കന്റെ ചികിത്സയുമായി ബന്ധപ്പെട്ട 74 പേരോളം ആശുപത്രി ജീവനക്കാര്‍ സൂക്ഷ്മനിരീക്ഷണത്തിലാണ്. 99.5 ഡിഗ്രി പനിയുണ്ടെങ്കിലും എബോള രോഗലക്ഷണങ്ങള്‍ കണ്ടെത്താത്തതിനെത്തുടര്‍ന്ന് ആമ്പര്‍ വില്‍സനെ കഴിഞ്ഞ വെള്ളിയാഴ്ച ഡാലസില്‍ നിന്നും ഒഹായിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ അനുമതി നല്‍കിയിരുന്നു.

ഈ തിങ്കളാഴ്ചയാണ് ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് 1143 വിമാനത്തില്‍ ക്ളവെലാന്റില്‍ നിന്നും ആമ്പര്‍ ഡാലസിലേക്ക് തിരിച്ചത്. വിമാനത്തില്‍ യാത്ര ചെയ്ത മറ്റുള്ളവര്‍ക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെകുറവാണെന്ന് സി.ഡി.സി ചീഫ് തോമസ് ഫ്രിഡമാന്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് സി.ഡി.സി. തന്നെയാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയത്. മരണമടഞ്ഞ തോമസ് ഡങ്കന്റെ ചികിത്സാരീതികളെക്കുറിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ടാമത് ഒരാളില്‍കൂടി രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റു ജീവനക്കാര്‍ അല്‍പം പരിഭ്രാന്തിയില്‍ തന്നെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.