You are Here : Home / News Plus

മിശ്രവിവാഹം ലൌജിഹാദല്ല: സെയ്ഫ് അലിഖാന്‍

Text Size  

Story Dated: Wednesday, October 15, 2014 10:56 hrs UTC

കരീന കപൂറുമായുള്ള തന്റെ വിവാഹത്തെ 'ലവ് ജിഹാദ് ആയി വ്യാഖ്യാനിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി സെയ്ഫ് അലിഖാന്‍. 'ഒരു കായിക താരത്തിന്റെ മകനാണ് ഞാന്‍. ഇംഗ്ലണ്ടിലും ഭോപാലിലും പട്ടൗഡിയിലും ഡല്‍ഹിയിലും മുംബൈയിലുമൊക്കെയാണ് വളര്‍ന്നത്. ഒരു ഹിന്ദുവിനോ മുസ്‌ലിമിനോ ഉപരി ഞാനൊരു ഇന്ത്യക്കാരനാണ്. നമ്മുടെ രാജ്യത്തെ വര്‍ഗീയതയെപ്പറ്റിയല്ല ഞാനിത് പറയുന്നത്. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ഒരു പ്രശ്‌നത്തെ തുടര്‍ന്നാണ് എനിക്ക് ഇങ്ങനെ പറയേണ്ടി വന്നത്. തന്റെ പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി അമ്മ ഷര്‍മിള ടാഗോറിനെ വിവാഹം കഴിച്ചപ്പോള്‍ ഇരു മതങ്ങളിലെയും വിഭാഗങ്ങളില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് സൈഫ് പറയുന്നു. കരീനയെ വിവാഹം കഴിച്ചപ്പോള്‍ ഇതു പോലെ വധഭീഷണി വരെ ഉയര്‍ത്തിയിരുന്നുവെന്നും ഇഷ്ടമുള്ള വിശ്വാസങ്ങളാണ് താനും കരീനയും ഇപ്പോഴും പിന്തുടരുന്നതെന്നും സെയ്ഫ് പറയുന്നു. എന്റെ കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ പ്രണയകഥകള്‍ കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അവര്‍ വിവാഹിതരായത് സ്‌നേഹത്തിനു വേണ്ടിയായിരുന്നു അല്ലാതെ പാരമ്പര്യത്തെക്കുറിച്ചൊന്നും അവര്‍ ആകുലപ്പെട്ടിരുന്നില്ല. ദൈവം ഒന്നാണെന്നും, അവന്‍ പലപേരുകളിലാണ് അറിയപ്പെടുന്നതെന്നും വിശ്വസിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്.

ഞാനുംം കരീനയും തങ്ങള്‍ക്കിഷ്ടമുള്ള മതങ്ങളിലാണ് വിശ്വസിക്കുന്നതെന്നും ഇരുവരുടെയും വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കുന്നുവെന്നും സെയ്ഫ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.