You are Here : Home / News Plus

"പരനാറി " വിശേഷണം പൊതുസമൂഹം പ്രേമചന്ദ്രന് ചാര്‍ത്തിക്കൊടുക്കുകയാണുണ്ടായതെന്നു പിണറായി

Text Size  

Story Dated: Tuesday, April 08, 2014 09:44 hrs UTC

കണ്ണൂര്‍: "പരനാറി " വിശേഷണം പൊതുസമൂഹം പ്രേമചന്ദ്രന് ചാര്‍ത്തിക്കൊടുക്കുകയാണുണ്ടായതെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ ജനവിധി-2014 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യഥാര്‍ഥത്തില്‍ അദ്ദേഹത്തെ യൂദാസ് എന്നാണ് വിളിക്കേണ്ടതെന്നും പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് വിളിക്കേണ്ടതെന്നും ചിലര്‍ എന്നെ വിളിച്ചുപറഞ്ഞു. കേരളത്തിലെ പൊതുസമൂഹം വഞ്ചകന്മാരെ ഒരിക്കലും അംഗീകരിക്കില്ല. അവരുടെ പ്രതികരണങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. പ്രേമചന്ദ്രനെക്കുറിച്ച് ഞാനൊന്നും പറഞ്ഞില്ല. പേക്ഷ, എന്‍റെ പ്രസംഗത്തെത്തുടര്‍ന്ന് ഞാന്‍ നാറിയാണ്, പരനാറിയാണ്, പരമനാറിയാണ് എന്ന തോന്നല്‍ പ്രേമചന്ദ്രന് എങ്ങനെയുണ്ടായി. ആ വിശേഷണം പ്രേമചന്ദ്രന് അര്‍ഹിക്കുന്നതാണെന്ന് നാട് ചിന്തിക്കുന്നുണ്ടാകാം.പ്രസംഗത്തില്‍ ഒരിടത്തും പ്രേമചന്ദ്രന്റെ പേര് പറഞ്ഞിട്ടില്ല.എതിര്‍സ്ഥാനാര്‍ഥിയുടെ പേരുപറഞ്ഞ് ആക്ഷേപിക്കുന്നത് പൊതുമര്യാദയല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.