സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ നടത്തിവരുന്ന ഉപരോധ സമരം ഇടതു മുന്നണി അവസാനിപ്പിച്ചു. ഉച്ചകഴിഞ്ഞു തിരുവനന്തപുരത്തു ചേര്‍ന്ന മുന്നണിയോഗമാണു തീരുമാനമെടുത്തത്. മൂന്നാം തീയതി നിയമസഭ ചേരുന്ന സാഹചര്യത്തിലാണു ക്ലിഫ് ഹൗസ് ഉപരോധം അവസാനിപ്പിക്കുന്നതെന്നാണു മുന്നണിയുടെ വിശദീകരണം. ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരേ നേരത്തേതന്നെ മുന്നണിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
Comments