You are Here : Home / News Plus

ഭോപ്പാല്‍ ദുരന്തക്കേസ് പ്രതി വാറന്‍ ആന്‍ഡേഴ്സണ്‍ അന്തരിച്ചു

Text Size  

Story Dated: Friday, October 31, 2014 08:02 hrs UTC

 യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ (92) അന്തരിച്ചു. സെപ്റ്റംബര്‍ 29ന് യു.എസ് ഫ്ളായിലെ വെറോ ബീച്ചിലെ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. എന്നാല്‍, മരണ വിവരം ബന്ധുക്കള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രേഖകളില്‍ നിന്നാണ് മരണവിവരം പുറംലോകം അറിഞ്ഞതെന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1984ല്‍ മധ്യപ്രദേശില്‍ ഭോപ്പാല്‍ വാതക ദുരന്തം സംഭവിക്കുമ്പോള്‍ കമ്പനിയുടെ മേധാവിയായിരുന്നു വാറന്‍ ആന്‍ഡേഴ്സണ്‍.

1984 ഡിസംബര്‍ 2-3 തീയതികളില്‍ 3787 പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍ വാതക ദുരന്തത്തിന് ശേഷം നാലാം ദിവസം ഇന്ത്യയില്‍ എത്തിയ ആന്‍ഡേഴ്സണ്‍ അറസ്റ്റിലായി. തുടര്‍ന്ന് ജാമ്യം ലഭിച്ച ആന്‍ഡേഴ്സണ്‍, വിചാരണ നേരിടാതെ ഇന്ത്യയില്‍ നിന്നു കടന്നു കളയുകയായിരുന്നു. രാജ്യത്തെ ഭരണതലത്തിലും അല്ലാത്തതുമായ ഉന്നതരുടെ ഒത്താശയോടെയാണ് ആന്‍ഡേഴ്സണ്‍ രക്ഷപ്പെട്ടതെന്ന് അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ 1989ല്‍ കേസ് ഒതുക്കി തീര്‍ക്കുന്നതിനായി 470 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരത്തുക ഇന്ത്യന്‍ സര്‍ക്കാരിന് യൂണിയന്‍ കാര്‍ബൈഡ് കമ്പനി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.