You are Here : Home / News Plus

കള്ളപ്പണക്കാരുടെ പേരുകള്‍ നാളെ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, October 28, 2014 05:13 hrs UTC

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള എല്ലാവരുടെയും പേരുകള്‍ നാളെ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. മൂന്നു പേരുടെ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയായില്ല. കള്ളപ്പണക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരില്‍ എട്ടു പേരുടെ വിവരങ്ങള്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. പ്രമുഖ ഒൗഷധ വ്യാപാര കമ്പനി ഡാബറിന്‍െറ ഉടമ പ്രദീപ് ബര്‍മന്‍, ഗുജറാത്തിലെ രാജ്കോട്ടുകാരനായ സ്വര്‍ണ മൊത്തവ്യാപാരി പങ്കജ് ചിമന്‍ലാല്‍ ലോദിയ, ഗോവയിലെ പ്രമുഖ മൈനിങ് കമ്പനി ടിംബ്ളൊ പ്രൈവറ്റ് ലിമിറ്റഡ്, ഇതിന്‍െറ ഉടമ രാധ എസ് ടിംബ്ളൊയും കുടുംബാംഗങ്ങളായ അഞ്ച് ഡയറക്ടര്‍മാരും എന്നിവരുടെ പേരുകളാണ് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.
മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി നല്‍കിയ ഹരജിയിലാണ് വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരെകുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ആദ്യമായാണ് കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.