You are Here : Home / News Plus

ദില്‍മ റൂസഫ് ബ്രസീല്‍ പ്രസിഡന്റ്‌

Text Size  

Story Dated: Monday, October 27, 2014 05:24 hrs UTC

ബ്രസീല്‍ പ്രസിഡന്റായി ഇടതുപക്ഷക്കാരിയായ ദില്‍മ റൂസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മധ്യ വലതുപക്ഷ പാര്‍ട്ടിയുടെ ഏസിനോ നെവസിനെയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ദില്‍മ പരാജയപ്പെടുത്തിയത്. 98 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റൂസഫ് 51.5 ശതമാനം വോട്ടുകള്‍ നേടി. നെവസിന് 48 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ബ്രസീലിലെ ജനങ്ങള്‍ക്കുവേണ്ടി മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം അവര്‍ പറഞ്ഞു.

1964 - 1985 കാലത്തെ ഏകാധിപത്യ ഭരണത്തിനെതിരെ പൊരുതിയിട്ടുള്ള ദില്‍മ റൂസഫ് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ അവസാന ഘട്ടത്തില്‍ അഴിമതി ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ നടത്തിപ്പിനായി വന്‍ തുക ചെലവഴിച്ചതുള്‍പ്പെടെ ദില്‍മയുടെ പല നടപടികളും വിവാദത്തിലായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികളാണ് അവരുടെ വിജയത്തിനുപിന്നില്‍. 2010 മുതല്‍ ദില്‍മയാണ് ബ്രസീല്‍ പ്രസിഡന്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.