You are Here : Home / News Plus

ജയലളിതക്ക് ജയിലില്‍ വി.വി.ഐ.പി സൗകര്യങ്ങള്‍

Text Size  

Story Dated: Tuesday, September 30, 2014 03:46 hrs UTC

ബംഗളൂരു : പുലര്‍ച്ചെ അഞ്ചരക്ക് ഉണര്‍ന്നാല്‍ ഉടനെ ഒരു ഗ്ളാസ് നാരങ്ങാ വെള്ളം. തുടര്‍ന്ന് പ്രഭാത നടത്തം. തിരിച്ചത്തെി പത്രവായന. മൂന്നു തമിഴ് പത്രവും രണ്ടു ഇംഗ്ളീഷ് പത്രവും വായിക്കും. അപ്പോഴേക്കും ജയില്‍ ഡോക്ടര്‍ എത്തി ചെക്കപ്പ് . പരപ്പന അഗ്രഹാര ജയിലില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ദിവസം തുടങ്ങുന്നത് ഇങ്ങിനെയാണ്.
പ്രഭാതഭക്ഷണം ഇഡ്ഡലി, വട, സാമ്പാര്‍. ജയിലിലെ പുലാവ് ജയലളിതക്ക് പിടിക്കില്ല. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം പുറമേ നിന്ന് കൊണ്ടുവരാന്‍ പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. ഉച്ചക്ക് ചപ്പാത്തിയും തൈര് സാദവുമാണ് പ്രിയം. ഇതും പുറമേ നിന്ന് കൊണ്ടുവരും. രാത്രി ജ്യൂസ് മാത്രം മതി.
തടവുകാര്‍ ജയില്‍ യൂനിഫോം ഇടണമെന്ന് നിബന്ധന ഉണ്ടെങ്കിലും അതിലും ജയലളിതക്ക് ഇളവുണ്ട്. വീട്ടില്‍ നിന്ന് കൊണ്ടുവന്ന സ്വന്തം വസ്ത്രങ്ങളാണ് ധരിക്കുന്നത്. ജയയെ പാര്‍പ്പിച്ച വിമന്‍ ബാരക്കിലെ സിംഗിള്‍ സെല്ലില്‍ അത്യാവശ്യ സൗകര്യങ്ങളുണ്ട്. രണ്ടു കസേര, ഒരു മേശ. കട്ടില്‍, ഫാന്‍ , ടി വി എന്നിവ നല്‍കിയിട്ടുണ്ട് . വിമന്‍ ഗാര്‍ഡുകള്‍ അടക്കം പൊലിസ് പുറത്തു സദാ കാവലുണ്ട്.
ഇതേസമയം കൂട്ടുപ്രതികളായ ശശികല , ഇളവരശി , സുധാകരന്‍ എന്നിവര്‍ക്ക് ജയലളിതക്ക് ലഭിക്കുന്ന വി.വി.ഐ.പി സൗകര്യങ്ങള്‍ നല്‍കുന്നില്ല. അവര്‍ക്ക് ജയില്‍ ഭക്ഷണമാണ് കൊടുക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.