You are Here : Home / News Plus

മംഗള്‍യാന്‍െറ ഗതിമാറ്റവും ലാം എന്‍ജിന്‍െറ പ്രവര്‍ത്തിപ്പിക്കലും വിജയകരം

Text Size  

Story Dated: Monday, September 22, 2014 04:48 hrs UTC

ബംഗളൂരു: ചൊവ്വാ പര്യവേക്ഷണത്തിന് വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാന്‍ പേടകത്തിന്‍െറ നാലാമത്തെ ഗതിമാറ്റവും ലാം എന്‍ജിന്‍െറ പരീക്ഷണ പ്രവര്‍ത്തിപ്പിക്കലും വിജയകരം. ഉച്ചക്ക് 2.30ന് പ്രധാന ദ്രവ ഇന്ധന എന്‍ജിന്‍ (ലിക്വിഡ് അപോജി മോട്ടോര്‍) 3.968 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് സൗര ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വയിലേക്കുള്ള ഗതിമാറ്റം പേടകം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. നാലാമത്തെയും അവസാനത്തേതുമായ ഗതിമാറ്റമാണ് ഇന്ന് മംഗള്‍യാന്‍ പൂര്‍ത്തിയാക്കിയത്.
10 മാസമായി (297 ദിവസം) പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ലിക്വിഡ് അപോജി മോട്ടോര്‍ (ലാം എന്‍ജിന്‍)ന്‍െറ പരീക്ഷണ പ്രവര്‍ത്തിപ്പിക്കലാണ് പൂര്‍ത്തിയാക്കിയത്. 3.968 സെക്കന്‍ഡ് നീണ്ടുനിന്ന ലാം എന്‍ജിന്‍െറ പരീക്ഷണ പ്രവര്‍ത്തിപ്പിക്കലിന് 0.567 കിലോഗ്രാം ഇന്ധനം വേണ്ടിവന്നു. ഇതോടെ സൗര ഭ്രമണപഥത്തില്‍ സെക്കന്‍ഡില്‍ 22.2 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന മംഗള്‍യാന്‍െറ വേഗത കുറച്ചാല്‍ മാത്രമെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശം മുന്‍നിശ്ചയിച്ച പ്രകാരം സാധ്യമാകൂ.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ലാം എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് മംഗള്‍യാന്‍െറ വേഗത കുറക്കുന്നത്. നിലവില്‍ സെക്കന്‍ഡില്‍ 22.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പേടകത്തെ 4.4 കിലോമീറ്റര്‍ വേഗതയിലേക്ക് കുറക്കുകയാണ് ലാം എന്‍ജിന്‍െറ പ്രധാന ദൗത്യം. ബഹിരാകാശത്തെ അതിശൈത്യ മേഖലകളിലൂടെ കടന്നുപോയ പേടകത്തിന്‍െറ എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമാണോ എന്നാണ് ഇന്നത്തെ പരീക്ഷണത്തിലൂടെ ഐ.എസ്.ആര്‍.ഒ സ്ഥിരീകരിച്ചത്.
സെപ്റ്റംബര്‍ 24 രാവിലെ 7.18നാണ് ചൊവ്വയുടെ ഭ്രമണപഥത്തിന് സമീപം മംഗള്‍യാന്‍ എത്തുന്നത്. തുടര്‍ന്നും ലാം എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ പ്രവേശിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.