You are Here : Home / News Plus

ഹരിയാനയിലെ കോണ്‍ഗ്രസ് വിമത നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു

Text Size  

Story Dated: Saturday, August 16, 2014 04:45 hrs UTC

ചണ്ഡീഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് വിമത നേതാവ് ചൗധരി ബിരേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഹരിയാനയിലെ ജിന്ദില്‍ നടന്ന റാലിയില്‍ പങ്കെടുത്താണ് അദ്ദേഹം ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും റാലിയില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസുമായി 40 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം ബി.ജെ.പിയില്‍ എത്തുന്നത്.
67കാരനായ സിങ് രാജ്യസഭാംഗമാണ്. ഹരിയാന മുഖ്യമന്ത്രി ഭൂപീന്തര്‍ സിങ് ഹൂഡയുമായുള്ള തര്‍ക്കമാണ് അദ്ദേഹത്തേ ബി.ജെ.പിയിലത്തെിച്ചത്. ഹൂഡക്കെതിരെ പരസ്യമായി രംഗത്തത്തെിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷനു രണ്ടു ദിവസത്തിനു ശേഷമാണ് ബി.ജെ.പിയില്‍ ചേരുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനം താനെടുത്തതാണെന്നും അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഹരിയാനയില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ പ്രയത്നിക്കുമെന്നും സിങ് വ്യക്തമാക്കി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ സിങ് പഞ്ചാബ് ധനമന്ത്രിയായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.