You are Here : Home / News Plus

ബെനറ്റ് എബ്രഹാമിന്‍റെ സ്ഥാനാര്‍ഥിത്വം: നടപടിക്രമം പാലിച്ചില്ലെന്ന്‍ സി.പി.ഐ കമീഷന്‍

Text Size  

Story Dated: Friday, August 08, 2014 06:13 hrs UTC

സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ കൈക്കൊള്ളേണ്ട പാര്‍ട്ടി നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് സി.പി.ഐ കമീഷന്‍െറ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥിയെ തീരുമാനിച്ചതുമുതല്‍ പേയ്മെന്‍റ് സീറ്റെന്ന ആരോപണം ഉയര്‍ന്നിരുന്നു. അത് രാഷ്ട്രീയ എതിരാളികള്‍ മുതലെടുത്തു. ഇതാണ് പരാജയപ്പെടാന്‍ പ്രധാന കാരണം. സി.എസ്.ഐ വിഭാഗത്തില്‍ നിന്ന് ഭൂരിപക്ഷ വോട്ടുകളും ലഭിക്കുമെന്ന് കണക്കുകൂട്ടിയാണ് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതെങ്കിലും വളരെ കുറച്ച് മാത്രമാണ് നാടാര്‍ വോട്ട് ലഭിച്ചത്.സി. ദിവാകരനും പി. രാമചന്ദ്രന്‍ നായരും വെഞ്ഞാറമൂട് ശശിയും ബെനറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി കമ്മിറ്റികളില്‍ പരിശ്രമം നടത്തി. തെരഞ്ഞെടുപ്പ് ഫണ്ടിനായി സ്ഥാനാര്‍ഥിയില്‍ നിന്ന് 2.10 കോടി രൂപ വാങ്ങിയെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെന്ന നിലയില്‍ രാമചന്ദ്രന്‍ നായര്‍ക്കാണ് ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ദേശീയ നിര്‍വാഹക സമിതിയംഗം എന്ന നിലയില്‍ ദിവാകരന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ല. തോറ്റുപോകാവുന്നയാളെ സ്ഥാനാര്‍ഥിയാക്കാന്‍ തിടുക്കവും ഇല്ലാത്ത താല്‍പര്യവും കാട്ടി. രാഷ്ട്രീയപോരാട്ടം നടത്താന്‍ പ്രാപ്തനായ ആളെയല്ല സ്ഥാനാര്‍ഥിയാക്കിയത്. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പുലര്‍ത്തേണ്ട ജാഗ്രത വെഞ്ഞാറമൂട് ശശി കാട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.