You are Here : Home / News Plus

സരിത കേസ് : മജിസ്‌ട്രേട്ട് ഗുരുതര വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, June 12, 2014 04:00 hrs UTC

സരിത കേസ് കൈകാര്യം ചെയ്തതില്‍ മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എന്‍.വി. രാജുവിന് ഗുരുതരമായ വീഴ്ച പറ്റിയതായി ഹൈക്കോടതി കണ്ടെത്തി. അച്ചടക്ക നടപടിയുടെ ഭാഗമായി മജിസ്‌ട്രേട്ടിനെതിരെ അന്വേഷണം നടത്താന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷയായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു. അന്വേഷണം നടത്താന്‍ ഹൈക്കോടതി ജഡ്ജിയേയോ ജില്ലാ ജഡ്ജിയേയോ ചീഫ് ജസ്റ്റിസ് നിയോഗിക്കും. ഹൈക്കോടതി നല്‍കിയ ഷോകോസിന് മജിസ്‌ട്രേട്ട് നല്‍കിയ വിശദീകരണം നിരസിച്ചിട്ടുണ്ട്. എന്‍.വി. രാജു ഇപ്പോള്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടാണ്.

സോളാര്‍ കേസിലെ പ്രതികളായ സരിതയെയും ബിജു രാധാകൃഷ്ണനെയും കഴിഞ്ഞ വര്‍ഷം ആഗസ്ത് 28-നാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പോലീസ് ഹാജരാക്കിയത്. പ്രതിയെ ഹാജരാക്കുന്ന സമയത്ത് പോലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചട്ടപ്രകാരം മജിസ്‌ട്രേട്ട് ചോദിക്കാറുണ്ട്. പോലീസിനെക്കുറിച്ച് സരിത പരാതി പറഞ്ഞില്ലെങ്കിലും തനിക്ക് വധഭീഷണിയുണ്ടെന്ന് സരിത പറഞ്ഞിരുന്നു. പേക്ഷ, സരിതയുടെ പരാതി മജിസ്‌ട്രേട്ട് രേഖപ്പെടുത്താതെ പോയത് നടപടിക്രമങ്ങളിലെ വീഴ്ചയാണെന്ന് ഹൈക്കോടതി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.