You are Here : Home / News Plus

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്‌നോപാര്‍ക്കില്‍ മര്‍ദ്ദനം

Text Size  

Story Dated: Monday, April 21, 2014 08:53 hrs UTC

കഴക്കൂട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്‌നോപാര്‍ക്കില്‍ ജീവനക്കാര്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു മര്‍ദ്ദനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ രഹസ്യമായിട്ടായിരുന്നു പ്രതി നിനോ മാത്യുവിനെ നിളയിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡൈമെന്‍ഷന്‍സ് കമ്പനിയിലേക്കു കൊണ്ടു വന്നത്.ഇവിടെ പ്രോജക്ട് മാനേജരായിരുന്നു നിനോ മാത്യു. നിനോ മാത്യു മര്‍ദ്ദനമേറ്റതോടെ തിരികെ കമ്പനി മുറിയിലേക്ക് തന്നെ ഓടിക്കയറി.ഒരാള്‍ നിനോയുടെ തലയില്‍ ഇടിച്ചു. തുടര്‍ന്ന്പോലീസുകാര്‍ നിനോയെ പിടിച്ചുകൊണ്ട് ഓടി താഴെ കാറിനരുകില്‍ എത്തിച്ചു. പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. നിനോ മാത്യു അനുശാന്തിയുമൊത്ത് കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയത് കമ്പനിയില്‍ െവച്ചായിരുന്നു. ഊണു കഴിക്കുന്ന സമയം ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയതായി നിനോ മാത്യു പോലീസിനോടു പറഞ്ഞു. ഇതേതുടര്‍ന്നാണ് ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൊലയ്ക്കുപയോഗിച്ച സാധനങ്ങള്‍ വാങ്ങിയ കടകളി നിന്നും തെളിവെടുത്തു. കൈയുറ, ചെരുപ്പ്, മുളകുപൊടി, കത്തികള്‍ എന്നിവ വാങ്ങിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. ആറ്റിങ്ങല്‍ സി.ഐ. എം. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച വ്യക്തമായ വിവരം പ്രതികളില്‍ നിന്നും ഇനിയും കിട്ടിയിട്ടില്ല. അനുശാന്തിയെ സ്വന്തമാക്കാന്‍ വേണ്ടിയാണ് കൊലനടത്തിയതെന്നാണ് നിനോ മാത്യു പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഒരുമിച്ചുജിവിക്കാന്‍വേണ്ടിയാണ് കൊലപാതകത്തിന് കൂട്ടുനിന്നതെന്നാണ് അനുശാന്തിയും പറഞ്ഞിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.