You are Here : Home / News Plus

കനത്ത പോളിങ്: പത്തര വരെ 25 ശതമാനം

Text Size  

Story Dated: Thursday, April 10, 2014 05:32 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാലത്ത് പത്തര മണി വരെ കേരളത്തിലെ 25 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 2009ല്‍ ഈ സമയം 19 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.തിരുവനന്തപുരത്ത് 20 ഉം ആറ്റിങ്ങലില്‍ 20 ഉം കൊല്ലത്ത് 24 ഉം ആലപ്പുഴയില്‍ 21 ഉം മാവേലിക്കരയില്‍ 18 ഉം പത്തനംതിട്ടയില്‍ 20 ഉം ഇടുക്കിയില്‍ 20 ഉം എറണാകുളത്ത് 23 ഉം കോട്ടയത്ത് 20 ഉം തൃശൂരില്‍ 19 ഉം ചാലക്കുടിയില്‍ 24 ഉം പാലക്കാട്ട് 22.5 ഉം ആലത്തൂരില്‍ 22.1 ഉം പൊന്നാനിയില്‍ 23.8 ഉം മലപ്പുറത്ത് 24.2 ഉം കോഴിക്കോട്ട് 25 ഉം വയനാട്ടില്‍ 23 ഉം വടകരയില്‍ 24 ഉം കണ്ണൂരില്‍ 25 ഉം കാസര്‍ക്കോട്ട് 23 ഉം ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചു. സംസ്ഥാനത്തെ പല ബൂത്തുകളിലും ഏഴ് മണിയോടെ തന്നെ വോട്ടര്‍മാരുടെ വലിയ നിര ദൃശ്യമായിരുന്നു. തിരുവനന്തപുരം നേമത്ത് വോട്ടിങ് യന്ത്രം തകരാറിലായതു കൊണ്ട് പോളിങ് ആരംഭിക്കാന്‍ അല്‍പം വൈകി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കൊല്ലംങ്കോട്ട് ഒരു പോളിങ് ബൂത്തില്‍ കാലത്ത് നേരിയ സംഘര്‍ഷമുണ്ടായി. എന്നാല്‍ ഇത് രാഷ്ട്രീയ പ്രശ്‌നമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.