You are Here : Home / News Plus

മോദിയെ വിമര്‍ശിച്ച ഗോപിനാഥന്‍പിള്ളയെ എന്‍.എസ്.എസില്‍നിന്ന് പുറത്താക്കി

Text Size  

Story Dated: Monday, January 13, 2014 04:04 hrs UTC

നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ , ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ശൈഖിന്‍റെ പിതാവ് ഗോപിനാഥന്‍പിള്ളയെ എന്‍.എസ്.എസില്‍നിന്ന് പുറത്താക്കി. കഴിഞ്ഞ 28ന് പി.ഡി.പി ചാരുംമൂട്ടില്‍ നടത്തിയ മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്ത് മോദിക്കെതിരെ സംസാരിച്ചതിന് കഴിഞ്ഞദിവസം എന്‍.എസ്.എസ് കൊട്ടക്കാട്ടുശേരി കരയോഗം ചേര്‍ന്ന് ദീര്‍ഘകാലം കരയോഗം പ്രസിഡന്‍റായിരുന്ന ഗോപിനാഥന്‍ പിള്ളക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്‍.എസ്.എസ് യോഗത്തില്‍ ഹിന്ദുസംഘടനകളെ ആക്ഷേപിച്ചുവെന്ന തരത്തില്‍ സംസാരിച്ചതായി സംഘ്പരിവാര്‍ അനുകൂലികള്‍ ബഹളംവെച്ചതാണ് നോട്ടീസ് നല്‍കുന്നതിലേക്കും പുറത്താക്കുന്നതിലേക്കും വഴിവെച്ചത്. ഇടതുപക്ഷ നേതാക്കളടക്കം പങ്കെടുത്ത മനുഷ്യാവകാശ സമ്മേളനത്തില്‍ സംസാരിച്ച ഗോപിനാഥന്‍ പിള്ള തന്‍റെ മകന്‍റെ  മരണത്തിന് ഉത്തരവാദിയായ നരേന്ദ്ര മോദി നല്ല ഭരണാധികാരിയല്ലെന്നും  നല്ല മരണാധികാരിയാണെന്നും പറഞ്ഞിരുന്നു. ഇതാണ് സംഘ്പരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.