You are Here : Home / News Plus

സരിത മൊഴിമാറ്റിയിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമായിരുന്നു: സരിതയുടെ അമ്മ

Text Size  

Story Dated: Tuesday, December 31, 2013 04:08 hrs UTC

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി യു.ഡി.എഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ‍. മജിസ്ട്രേറ്റിനു മുന്‍പില്‍ സത്യം പറയരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉന്നത യു.ഡി.എഫ് നേതാവാണ് സരിതയെ സമീപിച്ചത്. മൊഴി പുറത്തുവന്നെങ്കില്‍ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവെക്കേണ്ടി വരുമായിരുന്നു. മന്ത്രിസഭയെ മറിച്ചിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും സരിതയുടെ അമ്മ വ്യക്തമാക്കി.
ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പേര് പുറത്തുപറയുന്നില്ലെന്നും സരിതയുടെ അമ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സരിത തുറന്നു പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരിന് തന്നെ ഭീഷണിയാകുമായിരുന്നു. മന്ത്രിമാര്‍ സാമ്പത്തികമായും രാഷ്ട്രീയമായും സരിതയെ ഉപയോഗിച്ചു. കേസില്‍ നിന്ന് രക്ഷിക്കാമെന്നു പറഞ്ഞാണ് സരിതയുടെ മൊഴി അട്ടിമറിച്ചത്. സരിതക്കെതിരെയുള്ള മിക്ക കേസുകളിലും ജാമ്യം ലഭിച്ചുകഴിഞ്ഞു. ജാമ്യം നേടി പുറത്തിറങ്ങി കുട്ടികളുമായി സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിച്ചിരിക്കുകയാണ് ഞങ്ങള്‍. ഇനിയും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ മന്ത്രിമാര്‍ അടക്കമുള്ള എല്ലാവരുടെയും പേരുകളും പുറത്തുപറയുമെന്ന് അമ്മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.