കാര്‍ഷിക വായ്പകൾ എഴുതി തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കാര്‍ഷിക കടങ്ങൾ എഴുതി തള്ളി മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഉത്തരവിറങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തീരുമാനം ഉയര്‍ത്തി കേന്ദ്രത്തെ പ്രതിരോധത്തിലാക്കുകയാണ് രാഹുൽഗാന്ധി. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ഉയര്‍ത്തിയാണ് മൂന്ന് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇത് തന്നെ ബിജെപിക്കെതിരെ പ്രധാന മുദ്രാവാക്യമാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് തുടങ്ങുന്നത്. കാര്‍ഷിക കടങ്ങൾ എഴുതി തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മധ്യപ്രദേശിലും ചത്തീസ്ഗഡിലും നടപ്പാക്കി. പത്ത് ദിവസത്തിനകം ഉത്തരവിറക്കുമെന്ന് രാജസ്ഥാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് ഉയര്‍ത്തിയാണ് മോദി സര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയത്.
Comments