ജമ്മു കശ്മീരില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്നു പേര് മരിച്ചു. ഒരു സൈനികനും തീവ്രവാദിയും പ്രദേശവാസിയുമാണ് മരിച്ചത്. ശ്രീനഗറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ അനന്ത്നാഗ് ജില്ലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെയ്പാരംഭിച്ചത്. തീവ്രവാദികളാണ് വെടിവെയ്പിന് തുടക്കമിട്ടത്
Comments