You are Here : Home / News Plus

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്ക

Text Size  

Story Dated: Friday, August 01, 2014 11:42 hrs UTC

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തുകള്‍ പ്രണയലേഖനങ്ങളാണെന്ന പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലേഖനം.ഷെനാലി ഡി. വഡുഗെയാണ് ലേഖനം എഴുതിയിരിക്കുന്നത്.ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീലങ്ക സന്ദര്‍ശിച്ച സമയത്ത്, ഇന്ത്യ-ശ്രീലങ്ക ബന്ധത്തില്‍ തമിഴ്‌നാടിന് പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബോട്ടുടമകളുടെ നിര്‍ബന്ധംമൂലമാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ ശ്രീലങ്കന്‍ അതിര്‍ത്തിയിലെത്തുന്നതെന്ന് ജയലളിത മനസിലാക്കണം. മത്സ്യതൊഴിലാളികളെ മോചിപ്പിച്ചതിന് ലങ്കന്‍ പ്രസിഡന്റിന് അദ്ദേഹം നന്ദി അറിയിച്ചിരുന്നതായും ലേഖനത്തില്‍ പറയന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യമില്ലെങ്കില്‍ അവര്‍ക്ക് ജീവിക്കാന്‍ വേറെ വഴി ജയലളിത ഉണ്ടാക്കികൊടുക്കണമെന്നും ലേഖകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തോടൊപ്പം കത്തെഴുതുന്ന ജയലളിതയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.എന്നാല്‍ സം ഭവം വിവാദമായതോട് കൂടി ശ്രീലങ്കന്‍  സര്‍ക്കാര്‍ നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരി. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കൂടിയാണ് മാപ്പ് അപേക്ഷിച്ചത്.കേന്ദ്ര സര്‍ക്കാരും ശക്തമായ നിലപാടെടുത്തത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.