സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ സാരികള്‍ പോലീസ് പിടിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസ് പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
തട്ടിപ്പിലൂടെ നേടിയ പണംകൊണ്ടാണ് സരിത സാരി വാങ്ങിയെന്ന് പോലീസ് തന്നെ ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുകയില്‍ 13 ലക്ഷംരൂപ സാരിവാങ്ങാന്‍ സരിത ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സാരികള്‍ തൊണ്ടിമുതലായി കണക്കാക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.വിലയേറിയ സാരികള്‍ ധരിച്ചുതന്നെ അവര്‍ ജയിലിന് പുറത്തെത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതൽ ധൂർത്തടിക്കുയല്ലേ സരിത ചെയ്തതെന്ന് ചോദിച്ച കോടതി, പ്രതികള്‍ക്ക് ആഢംബരപൂര്‍ണമായ ജീവിതം നൽകേണ്ടതുണ്ടോയെന്നും ചോദിച്ചു.
Comments