You are Here : Home / News Plus

വിലങ്ങാട് പന്നിയേരി കോളനിയില്‍ വീണ്ടും മാവോവാദികള്‍

Text Size  

Story Dated: Monday, January 06, 2014 04:35 hrs UTC

കോഴിക്കോട് വിലങ്ങാട്  പന്നിയേരി കോളനിയില്‍ വീണ്ടും മാവോവാദികള്‍ എത്തിയെന്ന് കോളനിവാസികള്‍. ശനിയാഴ്ച രാത്രി ഏഴോടെയാണ് അഞ്ചംഗ സായുധസംഘം കോളനിയില്‍ എത്തിയത്.
മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങിയ സംഘമാണ് ആറ് വീടുകളില്‍ കയറി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച ശേഷം ലഘുലേഖകള്‍ വിതരണം ചെയ്ത് രാത്രി 10.30 ഓടെ മടങ്ങിയത്. പാലുമ്മേല്‍ വലിയ ചന്തു, ചെറിയ ചന്തു, കുങ്കന്‍, കേളപ്പന്‍, ബിന്ദു എന്നിവരുടെ വീടുകളിലാണ് ഇവര്‍ എത്തിയത്. കുങ്കന്‍െറ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കുകയും മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുകയും ചെയ്തു. മറ്റു വീടുകളില്‍നിന്ന് കപ്പ, പഞ്ചസാര, അരി, പപ്പായ തുടങ്ങിയവ ശേഖരിച്ചു. മാവോവാദികള്‍ക്ക് അനുകൂലമായി നീങ്ങണമെന്നും മേഖലയിലെ റോഡ് സൗകര്യമുള്‍പ്പെടെ നാട്ടുകാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും അറിയിച്ചു. കോളനിവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം ഡിവൈ.എസ്.പി വി.പി. സുരേന്ദ്രന്‍, അഡ്മിനിസ്ട്രേറ്റിവ് ഡിവൈ.എസ്.പി ടി.പി. രജിത്ത് തുടങ്ങി അഞ്ചോളം ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ സഹായത്തോടെ പരിശോധന നടത്തി. പേരാവൂര്‍, ഇരിട്ടി സി.ഐമാരുടെ നേതൃത്വത്തില്‍ കണ്ണവം വനമേഖലയിലടക്കം പരിശോധിച്ചെങ്കിലും ആരെയും കണ്ടത്തൊന്‍ കഴിഞ്ഞില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.